ശബരിമല നടയടയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്കെ യുവതികളെ പ്രവേശിപ്പിച്ചു ആചാരലംഘനം നടത്താനുള്ള സര്‍ക്കാര്‍ശ്രമം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. ശബരിമലയില്‍ നൂറുകണക്കിന് യുവതികള്‍ പ്രവേശിച്ചിട്ടുണ്ടെന്ന ദേവസ്വംമന്ത്രിയുടെ പ്രസ്താവന ഹിന്ദുജനതയോടുള്ള വെല്ലുവിളിയായി കണക്കാക്കാം. അക്ടിവിസ്റ്റുകള്ക്ക് ശക്തി കാണിക്കാനുള്ള സ്ഥലമല്ല ശബരിമല. ശബരിമലയില്‍ 1975-ല്‍ അന്നത്തെ ഐജി സര്‍ക്കാരിനു നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആചാരവിരുദ്ധമാണ് എന്ന കാരണത്താല്‍ യുവതി പ്രവേശത്തെ എതിര്‍ത്ത് ബോര്‍ഡ് തീരുമാനമെടുത്തതിന്റെ മിനിട്സിന്റെ കോപ്പി ദേവസ്വം മാനുവല്‍ ഒന്നാം വാല്യത്തില്‍ (പേജ്-146) പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുപ്രീംകോടതി പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നവരെയെങ്കിലും കാത്തിരിക്കാതെ പാര്‍ട്ടി ഗ്രാമങ്ങളില്‍നിന്നും സ്ത്രീകളെ എത്തിക്കാനും ആചാരലംഘനം നടത്താനും സര്‍ക്കാരും ഭരണകക്ഷിയും നടത്തുന്ന ശ്രമങ്ങള്‍ പരാജയപ്പെടും എന്ന കാര്യത്തില്‍ യാതൊരു സംശയമില്ല.
ബന്ധുമിത്രാതികളുടെ എതിര്‍പ്പ് മറികടന്നു ആചാരലംഘനത്തിന് പുറപ്പെട്ടവര്‍ വീട്ടുകാരെവരെ ആക്രമിക്കുന്ന അവസ്ഥവരെ എത്തി നില്ക്കുന്നു കാര്യങ്ങള്‍. യുവതികള്‍ കൂട്ടത്തോടെ വന്നത് ശ്രദ്ധയില്‍പ്പെടാന്‍ കാരണമായി എന്ന് ദേവസ്വം മന്ത്രി പറയുന്നതില്‍നിന്നും കാര്യങ്ങള്‍ ഏകദേശം മനസ്സില്ലാകും. ഇരുട്ടിന്റെ മറവില്‍ വേഷം മാറി നവോത്ഥാനം നടത്താന്‍ നടത്തുന്ന ശ്രമങ്ങളിലൂടെ സ്വയം അപഹാസ്യരാകേണ്ടിവരുന്ന അവസ്ഥയാണ്. ക്ഷേത്രഭരണം ആചാരലംഘകരില് നിന്നും അവിശ്വാസികളില്‍ നിന്നും ഏറ്റെടുക്കാന്‍ ഒരു ഓര്‍ഡിനന്‍സിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു.
-പി.കെ. രാജഗോപാല്‍, ഇടക്കുളങ്ങര,
പ്രതികരിക്കാൻ ഇവിടെ എഴുതുക: