കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സില്‍ (ഐഎസ്) ചേരാന്‍ നാടുവിട്ട യുവാവ് കൊല്ലപ്പെട്ടതായി സൂചന. ഒരു മാധ്യമ പ്രവര്ത്തകന് ലഭിച്ച ശബ്ദസന്ദേശത്തിലാണ് സൂചന. പൂതപ്പാറ സ്വദേശിയും കണ്ണൂര്‍ സിറ്റിയില്‍ താമസക്കാരനുമായ അന്‍വര്‍ എന്ന യുവാവ് കൊല്ലപ്പെട്ടുവെന്നാണ് വിവരം.
പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണത്തിനിടയില്‍ പോലീസിന് നിര്‍ണ്ണായകമായ മറ്റ് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്‍വര്‍ കൊല്ലപ്പെട്ടത് ശരിയാണെങ്കില്‍ ഐഎസില്‍ ചേരാന്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് പോയി കൊല്ലപ്പെട്ടവരുടെ എണ്ണം പതിനഞ്ചാകും.
കഴിഞ്ഞ നവംബര്‍ 20നാണ് കണ്ണൂരില്‍ നിന്ന് പത്ത് പേര് കൂടി ഐഎസില്‍ ചേരാന്‍ നാടുവിട്ടത്. അന്വേഷണത്തിനിടയില്‍ യുവാവിന്റെ ഭാര്യ നവമാധ്യമം വഴി നടത്തിയ ചാറ്റിംഗിന്റെ വിവരം ലഭിക്കുകയായിരുന്നു.
ടെലഗ്രാം എന്ന ആപ്പിലൂടെ ഇവര്‍ നടത്തിയ ചാറ്റിംഗിലാണ് അഫ്ഗാനിസ്ഥാനിലാണുള്ളതെന്ന സൂചന ലഭിച്ചത്. ഭര്‍ത്താവ് കൊല്ലപ്പെട്ടതായി ഇവര്‍ വെളിപ്പെടുത്തുന്നില്ലെങ്കിലും അതീവ ദുഃഖിതയായിട്ടാണ് അവര്‍ സംസാരിച്ചതെന്നത് കൊല്ലപ്പെട്ടുവെന്ന സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
പാപ്പിനിശേരിയില്‍ നിന്ന് പോയി ഐഎസില്‍ ചേര്‍ന്ന് സിറിയയില്‍ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ അനുജത്തിയാണ് അന്‍വറിന്റെ ഭാര്യ. കണ്ണൂരില്‍ നിന്ന് നേരത്തെ ഐഎസില്‍ ചേരാന്‍ പോയ 13 കുട്ടികള്‍ ഉള്‍പ്പെടെയുള്ള 35 പേരില്‍ അഞ്ചുപേരെ തുര്‍ക്കിയില്‍ നിന്ന് പിടികൂടി പോലീസ് തിരികെയ അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: