കൊച്ചി: മുനമ്പം വഴി മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തമിഴ്നാട് കേന്ദ്രീകരിച്ചുള്ള സംഘം. മനുഷ്യക്കടത്തിന് നേതൃത്വം നല്കിയെന്നു കരുതുന്ന തമിഴ്നാട് തക്കല സ്വദേശി ഉടന്‍ പിടിയിലാകുമെന്ന് സൂചന. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.
തിരുവനന്തപുരം സ്വദേശി അനില്‍കുമാറും തക്കല സ്വദേശിയും ചേര്‍ന്നാണ് മുനമ്പം സ്വദേശി ജിബിനില്നിന്ന് മല്‍സ്യബന്ധനത്തിന് ബോട്ട് വാങ്ങിയത്. അനില്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മനുഷ്യക്കടത്തിനു കേരളത്തില്‍ നേതൃത്വം നല്‍കിയത് തക്കല സ്വദേശിയാണെന്നാണ് സൂചന.
ബോട്ട്മാര്‍ഗം ആസ്ട്രേലിയയിലേക്ക് കടക്കാന്‍ കൊച്ചിയില്‍ എത്തിയവരെക്കുറിച്ചും ബോട്ടില്‍ കടന്നവരെക്കുറിച്ചും വ്യക്തമായ വിവരം അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍നിന്നുള്ള 200 പേരടങ്ങുന്ന തമിഴ് വംശജരാണ് കേരളത്തിലെത്തിയത്. ഇതില്‍ പകുതിയോളം പേരാണ് ബോട്ടില്‍ കടന്നതെന്നാണ് അനുമാനം.
ദല്‍ഹി, ചെന്നൈ, തിരുവനന്തപുരം, കൊടുങ്ങല്ലൂര്‍, ചെറായി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം ്. കേരള പോലീസിനു പുറമേ, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍, തമിഴ്നാട് ക്യൂ ബ്രാഞ്ച് എന്നിവരും അന്വേഷണം നടത്തുന്നുണ്ട്. ശ്രീലങ്കയില്‍നിന്നെത്തിയ സംഘം തമിഴ്നാട്ടിലും പിന്നീട് ദല്‍ഹിയിലും എത്തിയശേഷമാണ് കൊച്ചിയില്‍ വന്നത്.
കേരളത്തിലെത്തിയ ഇവര്‍ വിവിധ സ്ഥലങ്ങളിലായാണ് താമസിച്ചിരുന്നത്. ചെറായിയിലും ചോറ്റാനിക്കരയിലും താമസിച്ചിരുന്നവരാണ് മുനമ്പത്തുനിന്ന് പുറപ്പെട്ടത്. ചോറ്റാനിക്കരയിലെ ലോഡ്ജുകളില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. ഡിസംബര്‍ 26 മുതല്‍ ജനുവരി 4 വരെ മൂന്നു ലോഡ്ജുകളിലായാണ് ഇവിടെ താമസിച്ചിരുന്നത്.
മുനമ്പത്തു നിന്ന് ദയാമാത എന്ന ബോട്ടില്‍ പുറപ്പെട്ട സംഘത്തെ കണ്ടെത്താന്‍ നാവികസേനയും തീരരക്ഷാ സേനയുടെ കപ്പലുകളും ഹെലിക്കോപ്ടറുകളും ഉപയോഗിച്ച് തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും ബോട്ട് കണ്ടെത്താനായില്ല.
ബോട്ടില്‍ നേരിട്ട് ആസ്ട്രേലിയയിലേക്ക് കടക്കുക എളുപ്പമല്ല . മലേഷ്യന്‍ തീരത്ത് എത്തിയശേഷം ചരക്കുകപ്പലില്‍ ആസ്ട്രേലിയയില്‍ എത്തിക്കാനാണ് സാധ്യത. ആസ്ട്രേലിയയില്‍ തീരത്ത് എത്തിയാല്‍തന്നെ നാവികസേനയോ വ്യോമസേനയുടെയൊ കണ്ണില്‍പെടാതെ പോവാന്‍ സാധ്യത കുറവാണ്. ഇവരുടെ പിടിയിലായാലും അഭയാര്‍ഥി വിസ ലഭിക്കാനുള്ള സാധ്യതയും കുറവാണ്.
മനുഷ്യക്കടത്തില്‍പ്പെട്ടവര്‍ താമസിച്ചിരുന്ന ചെറായി ബീച്ചിലെ ആറ് റിസോര്‍ട്ടുകള്‍ പോലീസ് പൂട്ടി മുദ്രവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: