മധുര: തമിഴ്നാട്ടില്‍ പൊങ്കല്‍ ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ജെല്ലിക്കെട്ടിനിടെ നൂറിലധികം പേര്‍ക്ക് പരിക്കേറ്റും. അഴിച്ചുവിട്ട കാളക്കൂറ്റന്മാരെ കീഴടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ക്ക് പരിക്കേറ്റത്. ഇതില്‍ ഇരുപതുപേരുടെ നില ഗുരുതരമാണ്.
മധുരയ്ക്ക് സമീപം ആവണിയാപുരത്തും. പാലമേടുമാണ് ജെല്ലിക്കെട്ട് നടന്നത്. മത്സരത്തില്‍ 450 കാളകളും 550ഓളെ കാളപ്പിടിത്തക്കാരും പങ്കെടുത്തിട്ടുണ്ട്. ഏറ്റവും അധികം കാളകളെ കീഴടക്കുന്നയാള്‍ക്ക് ഓമ്നിവാനും, സ്വര്ണ്ണച്ചെയിനുമാണ് സമ്മാനം. ഗുരുതരമായി പരിക്കേറ്റവരുടെ ദേഹത്ത് ആഴത്തില്‍ കാളയുടെ കൊമ്പുകള്‍ പതിഞ്ഞിട്ടുണ്ട്. ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ജെല്ലിക്കെട്ട് മത്സരത്തില്‍ ഒമ്പത് കാളകളെ കീഴടക്കിയ മുത്തുപ്പട്ടി തിരുനാവക്കരശിനേയും, ഏഴ് കാളകളെ കീഴടക്കിയ അറിവേല് അമുദനേയും ആറുകാളകളെ കീഴടക്കിയ രഞ്ജിത് കുമാര്‍, രാഘവപാണ്ടി എന്നിവരേയും മികച്ച കാളപിടിത്തക്കാരായി തെരഞ്ഞെടുത്തു.
2014ല്‍ ജെല്ലിക്കെട്ടിന് സുപ്രീംകോടതി നിരോധനം ഏര്‍പ്പെടുത്തിയതാണ്. എന്നാല്‍ സംസ്ഥാനം ഒട്ടാകെ ഇതിനെതിരെയുള്ള പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി ജെല്ലിക്കെട്ടിന് അനുമതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: