ന്യൂയോര്‍ക്ക്: സൗരയൂഥത്തിനരികെ അടുത്തിടെ കണ്ടെത്തിയ ഗ്രഹത്തില്‍ ജീവന്റെ തുടിപ്പിനു സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍. ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രങ്ങളില്‍ രണ്ടാമതുള്ള ചുവന്ന കുള്ളന്‍ നക്ഷത്രം ബര്‍ണാഡിന്റെ ക്ഷീരപഥത്തിലാണ് സൂപ്പര്‍ എര്‍ത്തിന്റെ ഭ്രമണം. ബര്‍ണാഡ് ബി എന്നാണ് ഭൂമിയുടെ 3.2 ഇരട്ടിവലിപ്പമുള്ള ഗ്രഹം അറിയപ്പെടുന്നത്. ഭ്രമണം പൂര്‍ത്തിയാക്കുന്നത് 233 ദിവസം കൊണ്ടാണ്. താപനില -170 ഡിഗ്രി സെല്‍ഷ്യസ്.
തണുത്തുറഞ്ഞ്, ഇരുണ്ട് കിടക്കുന്നതെങ്കിലും ബര്‍ണാര്‍ഡ് ബിയില്‍ ജീവന്റെ സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. ഭൗമാന്തര്‍ഭാഗത്ത് ഉരുകിയ രൂപത്തിലുള്ള ഇരുമ്പിന്റേയും നിക്കലിന്റേയും സാന്നിധ്യമുണ്ടെങ്കില്‍ ഭൗമതാപ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയേറെയാണ്. ഇത് ജീവന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്നു. മഞ്ഞു മൂടിയ ഭൗമോപരിതലത്തിന് താഴെയുള്ള തടാകങ്ങളെ ഉദാഹരിച്ച് അമേരിക്കയിലെ വില്ലനോവാ സര്‍വകലാശാല ജ്യോതിശ്ശാസ്ത്രജ്ഞന് എഡ്വാര്‍ഡ് ഗ്വിനാന് സമര്‍ഥിച്ചു.
മങ്ങിയ രൂപത്തിലുള്ള ഗ്രഹത്തെ ബൃഹത്തായ ടെലസ്ക്കോപ്പുകള്‍ ഉപയോഗിച്ച് കൂടുതല്‍ നിരീക്ഷിക്കുന്നതോടെ അന്തരീക്ഷം, പ്രതലം, ജീവന്റെ സാധ്യതകള്‍ എന്നിവയെക്കുറിച്ച് കൂടുതല്‍ അറിയാനാകും. ബെര്‍ണാഡ് ബിയെ കണ്ടെത്തിയതോടെ സൗരയൂഥത്തോട് അടുത്തുള്ള രണ്ട് നക്ഷത്ര സമൂഹങ്ങള്‍ക്കും ഗ്രഹങ്ങളുണ്ടെന്നതും ശാസ്ത്രജ്ഞര്‍ സമര്‍ഥിക്കുന്നു. ഭൂമിക്കു സമാനമായ ഗ്രഹങ്ങള്‍ സൂര്യന്റെ ഉത്പത്തിക്കും എത്രയോ മുമ്പ് നിലനില്ക്കുന്നുവെന്ന യാഥാര്‍ഥ്യത്തിലേക്കും സൂചികയാകുന്നു ഈ പഠനങ്ങള്‍.
ഗവേഷണത്തിലെ കണ്ടെത്തലുകള്‍ അമേരിക്കന്‍ അസ്ട്രോണമി സൊസൈറ്റിയുടെ 233-ാമത് സമ്മേളനത്തില്‍ പുറത്തുവിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: