ന്യൂദല്‍ഹി; മുഴുവന്‍ സമയവും പോലീസ് സംരക്ഷണം തേടി, കനകദുര്‍ഗയും ബിന്ദു അമ്മിണിയും സുപ്രീം കോടതിയില്‍. ഇവര്‍ നല്കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ശബരിമലയില്‍ കയറിയ തങ്ങള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നാണ് ഹര്‍ജിയിലെ വാദം.
ജനുവരില്‍ രണ്ടിന് പുലര്‍ച്ചെയാണ് കൊയിലാണ്ടി സ്വദേശി ബിന്ദുവിനെയും മലപ്പുറം സ്വദേശി കനകദുര്‍ഗയേയും പുരുഷ വേഷം ധരിപ്പിച്ച് ആംബുലന്‍സില്‍ മരക്കൂട്ടം വരെയെത്തിച്ച് അവിടെ നിന്ന് രഹസ്യമായി ശബരിമലയില്‍ കൊണ്ടുവന്ന് സ്റ്റാഫ് ഗേറ്റു വഴി സന്നിധാനത്ത് എത്തിച്ചത്.
ഇതിനെതിരെ വലിയ പ്രതിഷേധം കത്തിപ്പടര്‍ന്നിരുന്നു. മലയിറങ്ങിയ ശേഷം ഒളിച്ചു താമസിച്ച ഇവര്‍ പിന്നീട് കൊച്ചിയില്‍ നടന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയിലും പങ്കെടുത്തു. അതിനു ശേഷം വീട്ടിലേക്ക് മടങ്ങിയ കനക ദുര്‍ഗയെ ഭര്‍തൃമാതാവ് തടഞ്ഞതിനെത്തുടര്‍ന്ന് അവരെ മര്‍ദ്ദിക്കുകയും ഇത് കേസാകുകയും ചെയ്തിരുന്നു. തന്നെ തലയ്ക്ക് പട്ടികയ്ക്ക് അടിച്ചുവെന്നാരോപിച്ച് കനകദുര്‍ഗ ഭര്‍തൃ മാതാവിനെതിരെയും കേസ് കൊടുത്തിരുന്നു.
സിപിഎമ്മിന്‍െയും പോലീസിന്റെയും സഹായത്തോടെ കനകദുര്‍ഗയുടെ ഭര്‍ത്താവിന്റെ വസതിയില്‍ തട്ടിക്കൂട്ടിയ നാടകമാണിതെന്നാണ് സൂചന. തങ്ങളുടെ ജീവനു വലിയ ഭീഷണിയാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു വീട്ടിലുണ്ടായ നാടകീയമായ ഈ സംഭവവികാസങ്ങള്‍.
ബിന്ദുവും തന്റെ ജീവനു ഭീഷണിയുണ്ടെന്നു പറഞ്ഞു നടക്കുകയാണ്. എന്നാല്‍ ഒരു പ്രശ്നവും ഇല്ലാതെയാണ് അവര്‍ കണ്ണൂര്‍ സര്വ്വകലാശായലുടെ പാലയാട് ക്യാമ്പസില്‍ ഇപ്പോഴും ജോലിക്കെത്തുന്നത്. നേരത്തെ ഇരുവരും മലകയറാന്‍ എത്തിയിരുന്നു. അന്ന് ഭക്തരുടെ അതിശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: