ന്യൂദല്‍ഹി: ഡാന്‍സ് ബാറുകള്‍ക്ക് നിയന്ത്രണങ്ങളോടെ നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. 2016ലെ വിധിയില്‍ സുപ്രീംകോടതി ഭേദഗതി വരുത്തി. ജസ്റ്റീസുമാരായ എ.കെ. സിക്രി, അശോക് ഭൂഷണ്, എസ്.എ. നസീര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
കര്‍ശന ഉപാധികളോടെയാണ് ബാറുകള്‍ നടത്താന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്.ഡാന്‍സ് ബാറുകളുടെ സമയപരിധി വൈകിട്ട് ആറ് മുതല്‍ രാത്രി 11.30 വരെയാക്കി. നര്‍ത്തകിമാര്‍ക്ക് നേരെ നോട്ടുകളും നാണയങ്ങളും എറിയുന്നതും വിലക്കി.
ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയായിരിക്കണം ബാറുകള്‍ സ്ഥിതി ചെയ്യാനെന്നും കോടതി ഉത്തരവിട്ടു. നര്‍ത്തകിമാര്‍ക്കുള്ള ശന്പളം സര്‍ക്കാര്‍ നിശ്ചയിക്കണമെന്നും ബാറുടമകള്‍ ഇവര്‍ക്ക് കരാര്‍ പേപ്പര്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
2014 ജൂണിലാണ് ഡാന്‍സ് ബാറുകള്‍ നിരോധിച്ച് കൊണ്ടുള്ള നിയമം ഏകകണ്ഠമായി മഹാരാഷ്ട്ര നിയമസഭ പാസാക്കിയത്. ഇതിന് ഒരു കൊല്ലം മുന്‍പ് ഡാന്‍സ് ബാര്‍ നിരോധനത്തെ സുപ്രീംകോടതി തള്ളിയിരുന്നു. 2005 ലാണ് ഡാന്‍സ് ബാറുകള്‍ ആദ്യമായി അടച്ചു പൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: