തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ നിരീക്ഷണ സമിതി സുപ്രീംകോടതി വിധിക്കെതിരാണോയെന്ന് ആശങ്കയുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്.
നിരീക്ഷണ സമിതി ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ എന്താണ് നല്‍കിയിരിക്കുന്നതെന്ന് അറിയില്ല. മാധ്യമങ്ങളിലൂടെ അറിഞ്ഞ വാര്‍ത്ത ശരിയാണെങ്കില്‍ സമിതിയുടെ റിപ്പോര്‍ട്ട് അതിശയം ഉളവാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകള്‍ എങ്ങനെ പ്രവേശിച്ചൂവെന്നത് നിരീക്ഷക സമിതിയെ അത്ഭുതപ്പെടുത്തുന്നുവെന്ന റിപ്പോര്‍ട്ട് തന്നിലും അത്ഭുതം ഉളവാക്കുന്നതാണ്. അതുകൊണ്ടുതന്നെ നിരീക്ഷക സമിതി സര്‍ക്കാരിന്റേതായി കരുതുന്നില്ല. ശബരിമല ദര്‍ശനത്തിന് എത്തിയ യുവതികള്‍ നിഹാരം കിടക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് അതിനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: