ന്യൂദല്‍ഹി : ദല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യാഴാഴ്ച ആശുപത്രി വിട്ടു. സെനസുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു അദ്ദേഹം.
ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് കേന്ദ്രമന്ത്രിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമായതിനെ തുടര്‍ന്നാണ് രവിശങ്കര്‍ പ്രസാദ് ആശുപത്രി വിട്ടത്.
അതിനിടെ എച്ച്1എന്‍1 ബാധിച്ചതിനെ തുടര്‍ന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ ദല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ദുലേറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അമിത്ഷായെ ചികിത്സിക്കുന്നത്.
കടുത്ത പനിയും ശ്വാസ തടസ്സവും മൂലം ബിജെപി ദേശീയ സെക്രട്ടറി രാംലാലും നോയിഡയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: