ന്യൂദല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനും റീഫണ്ടിങ്ങിനും ഇപ്പോള്‍ ശരാശരി വേണ്ടത് 63 ദിവസം. ഇനി ഇതിന് കേവലം ഒരു ദിവസം മാത്രം മതിയാകും. കേന്ദ്രമന്ത്രിസഭ ബുധനാഴ്ച പാസാക്കിയ 4241 കോടിയുടെ സംയോജിത ഇ ഫയലിങ്ങ് കേന്ദ്രീകൃത നടപടി സംവിധാനം വരുന്നതോടെ നികുതി ടിട്ടേണുകള് പരിശോധിച്ച് റീഫണ്ട് ചെയ്യാന്‍ ഒരു ദിവസം മതിയാകും. കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.
ഈ സംവിധാനം( പോര്‍ട്ടല്‍) ഒരുക്കാനുള്ള കരാര്‍ ഇന്ഫോസിസിനാണ് നല്‍കിയിരിക്കുന്നത്. 18 മാസം കൊണ്ട് അവര്‍ പോര്‍ട്ടല്‍ സജ്ജമാക്കും. ഇത് പരിശോധിച്ച് ഫലപ്രദമെന്ന് ഉറപ്പാക്കിയ ശേഷം നികുതി ദായകര്‍ക്ക് ലഭ്യമാക്കും. പുതിയ സംവിധാനം വരുന്നതോടെ റിട്ടേണുകളിലെ അപാകതകള്‍ പരിശോധിക്കാന്‍ വരുന്ന സമയം വളരെയേറെ കുറയും. 4241 കോടിയാണ് പദ്ധതിക്കു വരുന്ന ചെലവ്.
2018 ഡിസംബര്‍ 31 വരെയായി 6.24 കോടിപ്പേരാണ് ആദായ നികുതി റിട്ടേണുകള്‍ ഇ-ഫയലിങ്ങ് വഴി നല്‍കിയിട്ടുള്ളത്. മന്ത്രി പറഞ്ഞു. റിട്ടേണുകളുടെ പരിശോധനയും റീഫണ്ടിങ്ങും വേഗത്തിലാകുമെന്നു മാത്രമല്ല നികുതി പിരിവും മെച്ചപ്പെട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: