പാലക്കാട് : ഒലവക്കോട് റെയില്‍വേ സ്റ്റേഷനു സമീപം ചാക്കിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുഞ്ഞിന്റെ മൃതദേഹത്തെ കുറിച്ചുള്ള അന്വേഷണം അവസാനിക്കുന്നില്ല. രണ്ടു ദിവസം മുമ്പ് കണ്ടെത്തിയ മൃതദേഹം മൂന്നു വയസ്പ്രായമുള്ള പെണ്‍കുഞ്ഞിന്റേതാണെന്ന് തിരിച്ചറിഞ്ഞതല്ലാതെ മറ്റ് വിവരങ്ങളൊന്നും അറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
കുട്ടിയുടെ തലയിലും മറ്റും പരിക്കുകള്‍ ഉണ്ടെങ്കിലും മരണകാരണം അതായിരുന്നില്ല. മറിച്ച് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയതാണ്. അതേസമയം വിശദ വിവരങ്ങള്‍ക്കായി കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന ഏലസ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്. ഏലസില്‍ അറബിയിലാണ് എഴുതിയിട്ടുള്ളത് അതുകൊണ്ടുതന്നെ മുസ്ലിം പശ്ചാത്തലത്തിലുള്ള കുട്ടിയാണെന്നാണ് നിഗമനം.
ചൊവ്വാഴ്ച വൈകുന്നേരം താണാവ് മേല്‍പ്പാലത്തിന് സമീപത്ത് ചാക്കില്‍ കെട്ടി ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. സമീപ പ്രദേശങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ എവിടെയും നിന്ന് പെണ്‍കുഞ്ഞുങ്ങളെ കാണാതായതായി റിപ്പോര്‍ട്ടില്ല. അതുകൊണ്ട് മറ്റെവിടയെങ്കിലും വെച്ച് കൊലപ്പെടുത്തി ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാവാമെന്നാണ് പോലീസിന്റെ കണക്ക്കൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: