നാഗ്പൂര്‍: ജോലിയില്‍ നിന്ന് അവധി കിട്ടാത്തതിനെത്തെുടര്ന്ന് വിവാഹമോചനക്കേസില്‍ യുവതി കോടതിക്കു മുന്നിലെത്തിയത് വീഡിയോ കോള്‍ വഴി.
അമേരിക്കയിലെ മിഷിഗണില്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 35 വയസ്സുകാരിയാണ് വീഡിയോ കോള്‍ വഴി വാദം കേള്‍ക്കണമെന്ന് കോടതിയോട് അഭ്യര്‍ഥിച്ചത്.
അതേസമയം, മിഷിഗണില്‍ തന്നെ ജോലി ചെയ്യുന്ന ഭര്‍ത്താവ് കോടതിയില്‍ നേരിട്ട് ഹാജരായി.കേസില്‍ ഇരുവരുടെയും വാദം കേട്ട നാഗ്പൂര്‍ കുടുംബകോടതി പരസ്പര സമ്മതത്തോടെ വിവാഹമോചനം അംഗീകരിച്ചു.
യുവതിക്ക് ഭര്‍ത്താവ് ഒറ്റത്തവണയായി 10 ലക്ഷം രൂപ ജീവനാംശം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 2013ലാണ് ഇരുവരും വിവാഹിതരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: