തിരുവനന്തപുരം: കുപ്രചരണങ്ങള്‍ കൊണ്ട് ഒരു മഹാസമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ബിജെപിയുടെ നിരാഹാര സമരമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. സെക്രട്ടേറിയറ്റ് പടിക്കല്‍ ബിജെപി നടത്തുന്ന നിരാഹാര സമരത്തിന്റെ 47-ാമത് ദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 11 ദിവസമായി നിരാഹാരം കിടന്ന മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രൊഫ. വി.ടി. രമയുടെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് നിരാഹാര സമരം ആരംഭിച്ചു.
എന്താണ് സമരത്തിലെ പോരായ്മയെന്ന് പലരും വലിയ ഗവേഷണത്തിലാണ്. ശ്രീധരന് പിള്ള പറഞ്ഞു. ഈ സമരത്തിന്റെ അലയൊലികള്‍ ദേശീയതലത്തില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെയോ സിപിഎമ്മിന്റെയോ ദേശാഭിമാനിയുടെയോ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ അഭിപ്രായത്തെ പോലും സ്വാധീനിക്കാന്‍ നമ്മുടെ സമരത്തിന് കഴിഞ്ഞു. അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്, പിഎസ്പി ചെയര്മാന് പൊന്നപ്പന്, സംസ്ഥാന സെക്രട്ടറി വി.കെ. സജീവന് എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ചന്ദ്രന്, വനിതാ വിഭാഗം കണ്‍വീനര്‍ രാഗേന്ദു, കേരള കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന് കണ്ണാട്ട്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ് സുരേഷ്, ജില്ലാ സെക്രട്ടറി ആര്.സി. ബീന, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് വലിയശാല ബിന്ദു, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മഞ്ജിത്ത് തുടങ്ങിയവര്‍ നിരാഹാരപന്തല്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: