തിരുവനന്തപുരം : ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ സമര സമിതിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടും സമരം തടരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്. ഖനനം നിര്‍ത്തിവെയ്ക്കണമെന്നും, വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധന നടത്തണമെന്നും സമരസമിതി ആവശ്യപ്പെട്ടിരുന്നു. ഇത് രണ്ടും അംഗീകരിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
അതേസമയം ആലപ്പാടിലെ കരിമണല്‍ ഖനനം പൂര്‍ണ്ണമായും നിര്‍ത്തിവെയ്ക്കണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. അത് നടപ്പിലാക്കി രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ കഴിയുമോയെന്നും മന്ത്രി ചോദിച്ചു. താനും എംഎല്‍എയും ആലപ്പാട് സന്ദര്‍ശിക്കുമെന്നും ജയരാജന് അറിയിച്ചു.
കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് പഠിക്കാന്‍ സെസ്സിലെ ഗവേഷകനായ ടി.എന്‍. പ്രകാശന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സമരസമിതിയെ അറിയിച്ചിരുന്നു. അതുവരെ സീവാഷിങ് നിര്‍ത്തിവെയ്ക്കാമെന്നാണ് സര്‍ക്കാര്‍ സമരസമിതിയെ അറിയിച്ചത്. എന്നാല്‍ ഖനനം പൂര്‍ണ്ണമായി നിര്‍ത്തിവെയ്ക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: