ന്യൂദല്‍ഹി : ശബരിമലയില്‍ ആചാരലംഘനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും ആവശ്യമായ സുരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.
ഭരണഘടന രാജ്യത്തെ പൗരന്മാര്ക്ക് സുരക്ഷിതത്വം ഉറപ്പു നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരാണ് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ വിധി.
അതിനിടെ ശബരിമലയില്‍ ഇതുവരെ 51 യുവതികള്‍ കയറിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. യുവതീ പ്രവേശനത്തിന് ഉത്തരവിട്ടതിനു ശേഷം ആദ്യമായാണ് സുപ്രീംകോടതി ശബരിമലയുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: