കൊച്ചി : മുനമ്പം മനുഷ്യക്കടത്ത് സംഘത്തിന് യാത്രചെയ്യാന്‍ ബോട്ടുവാങ്ങാന്‍ ഇടനില നിന്നത് ആറ് ബ്രോക്കര്‍മാരുടെ സംഘമാണെന്ന് പോലീസ്. മുനമ്പം സ്വദേശിയുടെ ദേവമാതായെന്ന ബോട്ടാണ് മനുഷ്യക്കടത്തുകാര്‍ വാങ്ങിയത്.
ഇടനിലക്കാരില്‍ രണ്ടുപേരെ പോലീസ് ചോദ്യം ചെയ്തു. എന്നാല്‍ മനുഷ്യക്കടത്തിനായാണ് ബോട്ട് വാങ്ങിയതെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് അവര്‍ പോലീസില്‍ അറിയിച്ചത്. തമിഴ്നാട് സ്വദേശിയാണ് ബോട്ടിനായി സമീപിച്ചത്. ഇതിനായി 55,000 രൂപ വീതം ലഭിച്ചുവെന്നും അവര്‍ പോലീസില്‍ മൊഴി നല്കി.
അതേസമയം കേസിലെ മുഖ്യപ്രതി ശ്രീകാന്തിനെ അറിയില്ലെന്ന് അവര്‍ അറിയിച്ചെങ്കിലും, ഇയാളുടെ ഫോണിലേക്ക് ഇടനിലക്കാര്‍ വിളിച്ചതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള വിശദമായ അന്വേഷണങ്ങള്‍ നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: