ന്യൂദല്‍ഹി: അടുത്ത സിബിഐ ഡയറക്ടറായി പരിഗണിക്കാന്‍ പേഴ്സണല്‍ മന്ത്രാലയം ആറു പേരുടെ പട്ടിക തയ്യാറാക്കി. 24ന് ചേരുന്ന പ്രധാനമന്ത്രി അധ്യക്ഷനായ സമിതി ഇവരില്‍ നിന്ന് ഡയറക്ടറെ തെരഞ്ഞെടുക്കും. ഇവരില്‍ ദേശീയ അന്വേഷണ ഏജന്‍സി മേധാവി വൈ സി മോദിക്കാണ് സാധ്യത കൂടുതലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിബിഐയില്‍ മുന്‍പ് പത്തു വര്‍ഷം സേവനം അനുഷ്ഠിച്ചതാണ് ഇതിനു കാരണം. 84 ബാച്ച് ആസാം മേഘാലയ കേഡര്‍ ഉദ്യോഗസ്ഥനായ മോദിക്ക് 33 വര്‍ഷത്തെ പരിചയവുമുണ്ട്.അതിനിടെ രാജിവച്ച ഡയറക്ടര്‍ അലോക് വര്‍മ്മയുമായി നിരന്തരം ഏറ്റുമുട്ടുകയും അഴിമതിക്കേസില്‍ കുടുങ്ങുകയും ചെയ്ത പ്രത്യേക ഡയറക്ടര്‍ രാകേഷ് അസ്ഥാനയെ സിബിഐയില്‍ നിന്ന് നീക്കി. വ്യോമയാന സുരക്ഷാ ബ്യൂറോയുടെ ചുമതലയാണ് നല്‍കിയത്. വിമാനത്താവളങ്ങളിലും വിമാനങ്ങളിലും സുരക്ഷ ഉറപ്പാക്കുന്ന വിഭാഗമാണിത്.
അസ്താനക്കു പുറമേ ജോയിന്റ് ഡയറക്ടര്‍ എകെ ശര്‍മ്മ, ഡിഐജി മനീഷ് സിന്‍ഹ, ജയന്ത് നായിക്നാവറെ തുടങ്ങിയവരെയും മാറ്റി. ശര്‍മ്മയെ സിആര്‍പിഎഫ് അഡീ. ഡയറക്ടര്‍ ജനറലാക്കി. സിന്‍ഹയെ പോലീസ് ഗവേഷണ വികസന വിഭാഗത്തില്‍ നിയമിച്ചു. ജയന്തിനെ മഹാരാഷ്ട്ര കേഡറിലേക്ക് മടക്കിയയച്ചു. ഇവര്‍ അലോക് വര്‍മ്മക്കു വേണ്ടി സിബിഐയില്‍ കളിച്ചവരാണ്. വര്‍മ്മയുടെ നിര്‍ദ്ദേശ പ്രകാരം ശര്‍മ്മയും സിന്‍ഹയുമാണ് അസ്താനക്കെതിരെ അന്വേഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: