ന്യൂദല്‍ഹി: രക്തസമ്മര്‍ദ്ദത്തിനുള്ള ടെലിപ്രില് എച്ച്, ലോറം എച്ച്, അമിതമായ ഉല്ക്കണ്ഠക്കുള്ള രേസ്റ്റ( പാരാസെറ്റമോളും അല്‍പ്രാസോളവും ചേര്‍ത്ത്) സെഫ്ഗ്ളോബ് ഒഇസഡ്, ടാക്സിം ഒ ഇസഡ്, ബാക്ടീരില്‍, ഫംഗല്‍ അണുബാധക്കുള്ള ഓര്ഫ്ളാസ് വജിനോബാക്ട് എന്നിവ അടക്കം 80 മിശ്രിത മരുന്നുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം വിലക്കി.
വേദനാ സംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയവക്കുള്ള നിരവധി മരുന്നുകളും നിരോധിച്ചവയില്‍ പെടുന്നു. ഇതോടെ നിരോധിച്ച മരുന്നുകളുടെ എണ്ണം 405 ആയി. കഴിഞ്ഞ സപ്തംബറില്‍ 325 മി്രശിത മരുന്നുകള്‍ വിലക്കിയിരുന്നു.
രണ്ടോ അതിലധികമോ മരുന്നുകള്‍ പ്രത്യേക അളവില്‍ ചേര്‍ത്തുണ്ടാക്കുന്ന മരുന്നുകളാണ് മിശ്രിത മരുന്നുകള്‍. രണ്ടും മൂന്നും രോഗങ്ങള്‍ക്കാണ് ഒരു മിശ്രിത മരുന്ന് നല്‍കുന്നത്. പക്ഷെ ആവശ്യമില്ലാത്ത മരുന്ന് കഴിക്കുന്നത്, അതും സ്ഥിരമായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.
ഇത്തരം മിശ്രിത മരുന്നുകള്‍ വിലക്കണമെന്ന പഠന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഘട്ടം ഘട്ടമായി കേന്ദ്രം ഇവ നിരോധിച്ചുവരുന്നത്. ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം നിരോധിച്ച മരുന്നുകള്‍ നിര്‍മ്മിക്കുന്നതും വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാണ്. ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: