കൊല്ലം: യുഡിഎഫ് പ്രഖ്യാപനത്തിന് കാക്കാതെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആര്‍എസ്പി. കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ ആര്‍എസ്പി സ്ഥാനാര്‍ഥിയായി എന്‍.കെ.പ്രമചന്ദ്രന്‍ മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു. ബൈപ്പാസ് ഉദ്ഘാടവുമായി ബന്ധപ്പെട്ട് പ്രേമചന്ദ്രനെതിരേ ഉയരുന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും അസീസ് പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി മല്‍സരിക്കുന്ന ഏകമണ്ഡലമാണ് കൊല്ലം. നിലവില്‍ ആര്‍എസ്പി പ്രതിനിധി എന്‍.കെ പ്രേമചന്ദ്രനാണ് കൊല്ലം എം.പി. അദ്ദേഹത്തെ തന്നെ കൊല്ലത്ത് മല്‍സരിപ്പിക്കാനാണ് ആര്‍എസ്പി തീരുമാനം. കൊല്ലം ലോക്സഭാ സീറ്റിനെ കുറിച്ച് യുഡിഎഫില്‍ ഭിന്നാഭിപ്രായം ഇല്ലെന്നും എന്‍കെ പ്രേമചന്ദ്രന് തന്നെ കൊല്ലത്ത് മത്സരിക്കുമെന്നും അസീസ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആര്‍എസ്പി രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും. പ്രേമചന്ദ്രന് ബിജെപി ബന്ധം ഉണ്ടെന്ന സിപിഎം പ്രചാരണം പ്രതിരോധിക്കുന്നതിനാണ് രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ സംഘടിപ്പിക്കുന്നത്. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊല്ലത്ത് എത്തിച്ചത് പ്രേമചന്ദ്രനാണെന്ന സിപിഎം പ്രചാരണം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: