തിരുവനന്തപുരം: പ്രധാനമന്ത്രിയെ അവഹേളിക്കാന്‍ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയെന്ന് ബിജെപി ദേശീയനിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആരോപിച്ചു.
ബിജെപിയുടെ നിരാഹാരസമരം ഏറ്റെടുത്തശേഷം സെക്രട്ടേറിയറ്റിന് മുന്നിലെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈപാസ് ഉദ്ഘാടനത്തിന് കൊല്ലത്ത് എത്തിയപ്പോഴാണ് പ്രധാനമന്ത്രിയെ അവഹേളിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചത്. ഉദ്ഘാടന പരിപാടി പരാജയപ്പെടുത്താനും അതുവഴി പ്രധാനമന്ത്രിയെ അവഹേളിക്കാനുമാണ് ശ്രമിച്ചത്.
ബൈപാസ് ഉദ്ഘാടനത്തിനായി ആശ്രാമം മൈതാനിയില്‍ കെട്ടിയ പന്തലില്‍ ഏറ്റവും മുന്നില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി നൂറ് കസേരകളും പൊതുജനങ്ങള്‍ക്ക് വേണ്ടി 3000 കസേരയും നിരത്തി അതിന് പാസും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പൊതുജനങ്ങള്‍ക്കുള്ള പാസില്‍ ഒന്നുപോലും വിതരണം ചെയ്തില്ല.
പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പൊതുജനങ്ങളാരും പങ്കെടുത്തില്ല എന്ന് വരുത്തി തീര്‍ത്ത് മോദിയെ അപമാനിക്കാനാണ് ഇതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിച്ചത്.
3000 പാസ് പ്രിന്റു ചെയ്തതിന്റെ വൗച്ചര്‍ സര്‍ക്കാരിന്റെ കൈയിലുണ്ട്. ഈ പാസുകള്‍ സര്‍ക്കാര്‍ ഓഫീസില്‍ കെട്ടിക്കിടക്കുകയാണ്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: