കൊച്ചി: പ്രളയദുരിതാശ്വാസത്തിനും കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനും പണമില്ലെന്നു വിലപിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കുഴിബോംബുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങാന്‍ രണ്ടരക്കോടി രൂപ മുടക്കുന്നു.
ഇപ്പോള്‍ മൂന്നു ബുള്ളറ്റ് പ്രൂഫ് കാറുകളുണ്ട്. കുഴിബോംബ് ആക്രമണപ്രതിരോധമുള്ള പുതിയ രണ്ടെണ്ണം വാങ്ങാനാണ് നീക്കം. രണ്ടരക്കോടി രൂപയാണ് ചെലവ്.
കുഴിബോംബ്പ്രതിരോധ സംവിധാനമുള്‍പ്പെടെ വേണ്ടിവന്ന സാഹചര്യമെന്താണെന്നും ‘സമാധാന കേരളത്തില്‍’ കൂടുതല്‍ ബുള്ളറ്റ് പ്രൂഫ് വാഹനമെന്തിനെന്നും ഉന്നത ഉദ്യോഗസ്ഥര്‍തന്നെ ആശങ്ക പ്രകടിപ്പിച്ചുതുടങ്ങി.
സുപ്രധാന വ്യക്തികള്‍ക്കുള്ള അതിസുരക്ഷയ്ക്ക് കേരള പോലീസാണ് വാഹനങ്ങള്‍ വാങ്ങുന്നതെന്നാണ് പറയുന്നത്. എന്നാല്‍, മുഖ്യമന്ത്രിക്കുവേണ്ടിയാണെന്നാണ് വിവരം.
നിലവിലുള്ളവ മൂന്നും 30 ലക്ഷം രൂപയുടെ ടാറ്റാ സുസുക്കി വാഹനങ്ങളാണ്.
ഇതിന്റെ മൂന്നിരട്ടി വിലയുള്ള മിത്സുബിഷി പജേറോയ്ക്കാണ് ഈമാസം ആദ്യം ഓര്‍ഡര്‍ നല്കയത്. 70 ലക്ഷം അഡ്വാന്‍സ് കൊടുത്തു. പഴയ കാറുകള്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാണ്. പുതിയവ തലസ്ഥാനത്ത് ഉപയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: