കൊച്ചി: ദുരന്ത നിവാരണ മേഖലയില്‍ നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വിനിയോഗിക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് ജെഎന്‍യു പ്രൊഫസര്‍ ഡോ. അമിത സിങ്. അതിലൂടെ, ദുരന്തനിവാരണ വേളയില്‍, രാഷ്ട്രീയ താല്പര്യങ്ങള് മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നത് തടയാനാവുമെന്ന് ഡോ. അമിത ‘ജന്മഭൂമി’യോട് പറഞ്ഞു.
കേരളത്തെക്കുറിച്ച് വര്‍ഷങ്ങളായി പഠിക്കുന്ന, കേരളത്തിലെ പ്രളയ കാരണത്തെക്കുറിച്ച് പ്രത്യേകം പഠന റിപ്പോര്‍ട്ട് തയാറാക്കിയ പ്രൊഫസര്‍ അമിത, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല കേന്ദ്രീകരിച്ച് പരിസ്ഥിതി ഗവേഷണങ്ങള്‍ നടത്തുകയാണ്.
കേരളത്തില്‍ പ്രളയാനന്തര പഠനങ്ങള്ക്കെത്തിയ തന്റെ സംഘത്തെ സംസ്ഥാന ചീഫ് സെക്രട്ടറിയും ദുരന്ത നിവാരണ സമിതി തലവനും അപമാനിച്ചുവെന്ന് ഡോ. അമിത പറഞ്ഞു.
ഒരു മണിക്കൂര്‍ കാത്തിരുന്ന് ചീഫ് സെക്രട്ടറിയെ കണ്ടപ്പോള്‍ താനയച്ച മൂന്നംഗ സംഘത്തെ അനുമതിയില്ലാതെ ദുരന്ത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ദുരന്ത നിവാരണ സമിതി തലവന്‍ പരിഹസിക്കുകയും മോശമായി പെരുമാറുകയും ചെയ്തു, അവര്‍ പറഞ്ഞു.
നിര്‍മിത ബുദ്ധിയുടെ ഉപയോഗ സാധ്യത സംബന്ധിച്ച് ദല്‍ഹിയില്‍ നടത്തുന്ന സെമിനാറില്‍ നിതി ആയോഗും വിദേശ സാങ്കേതിക-ശാസ്ത്ര വേദികളും സംഘടനകളും പങ്കെടുക്കും. ഗൂഗിള്‍, ഐബിഎന്‍, ആമസോണ്‍ തുടങ്ങിയവയുടെ സാങ്കേതിക സഹായവും തേടുമെന്ന് പ്രൊഫസര്‍ അറിയിച്ചു.
കേരളം കൊളംബോ മോഡലില്‍ കടല്‍ തീരം സംരക്ഷിക്കണം. ടൂറിസം ഉപേക്ഷിച്ച് വ്യവസായ വികസനത്തിന് തിരിയണം. ജനസംരക്ഷണത്തിന് കടപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ എല്ലാ തരത്തിലും ജനങ്ങളെ വഞ്ചിക്കുകയാണ്. പരിസ്ഥിതി പ്രവര്‍ത്തകര്‍ സംസ്ഥാന സര്‍ക്കാരിനെ ഭയപ്പെട്ടുകഴിയുകയാണ്. പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിക്കുന്നില്ല. പണം മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കുകയാണ്, അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: