തലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ പ്രായം ശാസ്ത്രീയമായി കണ്ടെത്തണമെന്ന് വീണ്ടും ഹര്‍ജി. പ്രതിയുടെ അഭിഭാഷകനായ ജോണ്‍ സെബാസ്റ്റിയന് ആണ് വിചാരണ കോടതി മുമ്പാകെ വീണ്ടും ഹര്‍ജി നല്‍കിയത്. നേരത്തെ പെണ്‍കുട്ടിക്ക് വേണ്ടി അഡ്വ. അനില്‍ കുമാര്‍ ഇതേ ആവശ്യമുന്നയിച്ച് നല്കിയ ഹര്‍ജി കോടതി തള്ളിയിരുന്നു.
ഹര്‍ജിയില്‍ വാദം കേട്ട കോടതി വിധി പറയാനായി നാളത്തേക്ക് മാറ്റി. ഫാദര്‍ റോബിന് വടക്കുംചേരി മുഖ്യ പ്രതിയായ പള്ളിമേട പീഡനക്കേസില്‍ ഇതേവരെ 40 ലേറെ സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു. പെണ്‍കുട്ടിയുടെ ജനനം സംബന്ധിച്ച രേഖകളും പഠിച്ച കൊട്ടിയൂര്‍ ഐജെഎം ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രധാനാധ്യാപകനും വയസ്സ് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയിരുന്നു.
പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് പ്രോസിക്യൂഷന് വാദം. കമ്പ്യൂട്ടര്‍ പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വികാരി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി പ്രസവിച്ചതുമായി ബന്ധപ്പെട്ട് 2017 ഫബ്രുവരി 26നാണ് പേരാവൂര്‍ പോലീസ് കേസെടുത്തത്.
ഫാദര്‍ റോബിന് വടക്കുഞ്ചേരി ഉള്‍പ്പെടെ ഏഴു പേരാണ് വിചാരണ നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: