ന്യൂദല്‍ഹി: 2025ല്‍ നടക്കുന്ന പൂര്‍ണ കുംഭമേളയ്ക്ക് മുന്‍പായി അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി. പ്രയാഗ്രാജിലെ അര്‍ദ്ധകുംഭമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ് വര്‍ഷത്തിന് ശേഷം 2025ല്‍ പൂര്‍ണ കുംഭമേള നടക്കും. രാമക്ഷേത്രം ഉയര്‍ന്നതിന് ശേഷമാകും അത്. 1952ല്‍ സോമനാഥ ക്ഷേത്രം പുനര്നിര്മ്മിച്ചപ്പോഴത്തേത് പോലെ രാമക്ഷേത്രത്തിന് ശേഷം രാജ്യത്തിന്റെ വളര്‍ച്ച ത്വരിതഗതിയിലാകും. ഭയ്യാജി ചൂണ്ടിക്കാട്ടി.
ഒരു വിഭാഗം മാധ്യമങ്ങള്‍ ഭയ്യാജിയുടെ പ്രസംഗം വളച്ചൊടിച്ച് വ്യാജപ്രചാരണം നടത്തി. ‘രാമക്ഷേത്രം 2025ല്‍ നിര്‍മ്മിച്ചാല്‍ മതിയെന്ന് ആര്‍എസ്എസ്’ എന്നാണ് മനോരമ ഓണ്‍ലൈനില്‍ നല്കിയ വാര്‍ത്ത. ‘രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിലപാട് മയപ്പെടുത്തി ആര്‍എസ്എസ്. അയോധ്യയില്‍ രാം മന്ദിറിന്റെ നിര്‍മ്മാണം 2025ഓടെ പൂര്‍ത്തിയാക്കണമെന്ന് ആര്‍എസ്എസ് നേതാവ് ഭയ്യാജി ജോഷി ആവശ്യപ്പെട്ടു’ എന്നായിരുന്നു മാതൃഭൂമിയുടെ വാര്‍ത്ത. ഏതാനും ഇംഗ്ലീഷ് മാധ്യമങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് വാര്‍ത്ത നല്‍കിയത്. രാമക്ഷേത്രം ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന നിലപാട് നേരത്തെ നിരവധി തവണ ആര്‍എസ്എസ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: