ബെംഗളൂരു: ആഭ്യന്തര കലഹം ശക്തമായ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് നാല് എംഎല്‍എമാര്‍ വിട്ടു നിന്നു. മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ രമേശ് ജാര്‍ക്കിഹോളി, മഹേഷ്, ഉമേഷ്യാദവ്, നാഗേന്ദ്ര എന്നിവരാണ് നിയമസഭാ കക്ഷിയോഗത്തില്‍ നിന്ന് വിട്ടു നിന്നത്. ഇന്നലെ മൂന്നരയ്ക്കായിരുന്നു യോഗം നിശ്ചയിച്ചത്. എണ്‍പതുപേരാണ് യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്. തുടങ്ങിയത് അഞ്ചരയ്ക്കും. നാലരവരെ 69പേര് മാത്രമാണ് പങ്കെടുത്തത്.
അസംതൃപ്തരായവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഏഴുപേരെ വരുത്തിയത്. 76 പേര് എത്തിയ ശേഷം അഞ്ചരയ്ക്ക് യോഗം തുടങ്ങി. യോഗം കഴിഞ്ഞ് മുഴുവന്‍ എംഎല്‍എമാരെയും ബീഡദിയിലെ ശിവകുമാറിന്റെ ബന്ധുവിന്റെ റിസോര്‍ട്ടിലേക്ക് മാറ്റി.
ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തരായ പന്ത്രണ്ടോളം എംഎല്‍എമാര്‍ രാജിവയ്ക്കുമെന്ന് ഭീഷണിമുഴക്കിയിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ത്തത്.
ഇതില്‍ എണ്‍പത് എംഎല്‍എമാരും പങ്കെടുക്കുമെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കെപിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവും വ്യക്തമാക്കിയിരുന്നത്.
യോഗത്തില്‍ പങ്കെടുക്കാത്തവരെ അയോഗ്യരാക്കുമെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നുമെല്ലാം സിദ്ധരാമയ്യ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് ആദ്യം 11 എംഎല്‍എമാര്‍ വിട്ടു നിന്നത്. പിന്നീട് മന്ത്രിസ്ഥാനവും ആഡംബര കാറുമെല്ലാം വാഗ്ദാനം ചെയ്താണ് ഏഴുപേരെ യോഗത്തില്‍ എത്തിച്ചത്.
യോഗത്തില്‍ എത്തിയവരില്‍ നിരവധി എംഎല്‍എമാര്‍ സര്‍ക്കാരിന്റെ പ്രവൃത്തിയില്‍ തങ്ങളുടെ അതൃപ്തി പരസ്യമായി രേഖപ്പെടുത്തി.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് അതൃപ്തര്‍ നേതൃത്വത്തെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: