ന്യൂദല്‍ഹി : കരസേനയുടെ മിലിട്ടറി പോലീസ് വിഭാഗത്തില്‍ വനിതകേളും ഉള്‍പ്പെടുത്താന്‍ കേന്ദ്ര പ്രതിരോധമന്ത്രാലയം തീരുമാനിച്ചു. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.
സേനയില്‍ ഓഫീസര്‍ റാങ്ക് പദവിക്ക് കീഴില്‍ ഇതാദ്യമായാണ് വനിതകളെ ഉല്‍പ്പെടുത്തുന്നത്. ജവാവന്മാരുടെ തസ്തികയിലാകും വനിതകളെ ഉള്‍പ്പെടുത്തുക. കരസേനയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഓഫീസര്‍ റാങ്ക് പദവിക്ക് കീഴില്‍ ഇതാദ്യമായാണ് വനിതകളെ ഉള്‍പ്പെടുത്തുന്നത്.
ആദ്യ ഘട്ടത്തില്‍ 800 വനിതകളെയാണ് മിലിട്ടറി പോലീസിന്റെ ഭാഗമാക്കുന്നത്. തുടര്‍ന്ന് ഓരോ വര്‍ഷവും 52 പേരെ പുതിയതായി ചേര്‍ക്കും. സേനയിലേക്ക് വനിത ജാവാന്മാരെ നിയമിക്കുമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടുത്തിടെ അറിയിച്ചിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: