തിരുവനന്തപുരം : ശബരിമല കയറിയ യുവതികളുടെ എണ്ണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ പട്ടിക പുനഃപരിശോധിച്ച് നല്കാന് നിര്‍ദ്ദേശം. പോലീസിനും നിയമ വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ രജിസ്ട്രേഷന് നല്കിയ തിരിച്ചറിയല്‍ രേഖകള്‍ അധികൃതര്‍ പരിശോധിക്കും. അപേക്ഷയിലെ പ്രായവും ജനനത്തിയതിയും നേരത്തെ ഒത്തുനോക്കിയിരുന്നില്ല. പോലീസിന്റെ തിടുക്കമാണ് പട്ടികയില്‍ തെറ്റുകള്‍ കടന്നുകൂടാനുള്ള കാരണമെന്നാണ് സര്‍ക്കാരിന്റെ വാദം.
മുഖ്യമന്ത്രിയുടെ ഓഫീസ് ശബരിമലയില്‍ എത്തിയ യുവതികളുടെ പട്ടിക ആവശ്യപ്പെട്ടപ്പോള്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാതെ പോലീസ് പ്രിന്റൗട്ട് എടുത്ത് നല്‍കുകയായിരുന്നു. എന്നാല്‍ പട്ടികയില്‍ പിഴവുണ്ടെങ്കില്‍ അത് തീര്‍ത്ഥാടകര്‍ നല്കിയ വിവരങ്ങളിലെ തെറ്റാകാമെന്ന് പോലീസ് അറിയിച്ചു.
അതിനിടെ സുപ്രീംകോടതിയില്‍ സനല്കിയ യുവതികളുടെ പട്ടികയിലുള്ള തെറ്റുകള്‍ കോടതിയലക്ഷ്യമാകുമോയെന്നത് സംബന്ധിച്ച് സ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: