കോഴിക്കോട് : ഹര്‍ത്താലിനിടെ മുസ്ലിം പള്ളിക്കുനേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയായ സിപിഎം പ്രവര്ത്തകന് ജാമ്യം കിട്ടാന്‍ എഫ്ഐആര്‍ തിരുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ പോലീസിനെ ഭീഷണിപ്പെടുത്തി നിയമവ്യവസ്ഥയെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹര്‍ത്താലിനിടെ കല്ലേറുണ്ടായ പേരാമ്പ്ര ജുമാ മസ്ജിദ് സന്ദര്‍ശിക്കവേയാണ് ചെന്നിത്തലയുടെ ഈ പ്രസ്താവന. പള്ളിക്കുനേരെ കല്ലെറിഞ്ഞ കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകന്റെ ജാമ്യത്തിനായി സിപിഎം ഉന്നത നേതൃത്വം ഇടപെട്ടിട്ടുണ്ട്.
പള്ളിക്കു നേരെ കല്ലെറിഞ്ഞ് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. കല്ലേറ് സംബന്ധിച്ച് പരാതി നല്കിയ മഹല്ല് കമ്മിറ്റി ഭാരവാഹികളെ സിപിഎം ഭീഷണിപ്പെടുത്തിയതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ ഇതുസംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: