തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ കീടനാശിനി ഡിപ്പോകളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍. തിരുവല്ലയില്‍ കീടനാശിനി തളിക്കുന്നതിനിടെ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് മന്ത്രി പരിശോധന നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്.
പെരിങ്ങര പാടശേഖരത്തിലെ നെല്ലിന് കീടനാശിനി തളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട രണ്ടുപേരാണ് ശനിയാഴ്ച രാവിലെ മരിച്ചത്. വേങ്ങള്‍ കഴുപ്പില്‍ കോളനിയിലെ മത്തായി, ഈശോ എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ ചികിത്സയിലാണ്. ഇതിനെ തുടര്‍ന്ന് ഇലഞ്ഞിമൂട്ടിലെ വളം ഡിപ്പോ പൂട്ടി.
അതേസമയം കൃഷി ഓഫീസറുടെ കുറിപ്പില്ലാതെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നാണ് ഇവര്‍ കീടനാശിനി വാങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്. കൃഷി വകുപ്പിന്റെ അംഗീകാരമുള്ള സ്ഥിരം ഉപയോഗിക്കുന്ന കീടനാശിനിയാണ് ഇവര്‍ തളിച്ചത്. എന്നാല്‍ 20 മില്ലി ലിറ്റര്‍ മാത്രം ഉപയോഗിക്കേണ്ട മരുന്ന് 50 മില്ലിയാണ് ഉപയോഗിച്ചത്.
കുടാതെ ഇത് തളിക്കുന്നവര്‍ നാല് മണിക്കൂര്‍ മാത്രമേ പാടത്ത് നില്ക്കാന് പാടൊള്ളൂവെന്നാണ് കൃഷി ഓഫീസറുടെ നിര്‍ദ്ദേശം. അതിലും കൂടുതല്‍ സമയം ഇരു വരും പാടത്ത് ചെലവഴിച്ചതുമാണ് ഇരുവരുടേയും മരണത്തിന് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: