തൃശൂര്‍ : മാന്ദാമംഗലം പള്ളിയില്‍ യാക്കോബായ വിഭാഗത്തിന് കുര്‍ബാന നടത്താന്‍ അനുമതി വേണമെന്ന ആവശ്യം കളക്ടര്‍ തള്ളി. ഞായറാഴ്ച ഒരു ദിവസത്തേയ്ക്ക് കുറുബാന നടത്താന്‍ അനുവദിക്കണമെന്നായിരുന്നു യാക്കോബായ വിഭാഗത്തിന്റെ ആവശ്യം.
അതേസമയം പള്ളിയുടെ ആവകാശവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ടി.വി. അനുപമ നിര്‍ദ്ദേശിച്ച ഉപാധികള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്ന് യാക്കോബായ വിഭാഗം അറിയിച്ചു. ഹൈക്കോടതി വിധി പ്രകാരം പള്ളിയുടെ ഭരണച്ചുമതല ഒഴിയും. ഞായറാഴ്ചയ്ക്കുശേഷം ആരാധന നടത്താന്‍ പള്ളിയില്‍ പ്രവേശിക്കില്ലെന്നുമാണ് യാക്കോബായ വിഭാഗം അറിയിച്ചത്.
എന്നാല്‍ കുര്‍ബാന നടത്താന്‍ യാക്കോബായ വിഭാഗത്തെ സമ്മതിക്കരുതെന്ന് ഓര്‍ത്ത്ഡോക്സ് പക്ഷം ആവശ്യപ്പെട്ടിരുന്നു. പള്ളിക്കുള്ളിലേക്ക് യാക്കോബായ വിഭാഗത്തെ പ്രവേശിക്കാന്‍ അനുവദിക്കില്ല. ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും ഒര്ത്ത്ഡോക്സ് വിഭാഗം അറിയിച്ചു. ഇതോടെ സമയവായത്തിലെത്താതെ പ്രശ്ന പരിഹാരം അസാധ്യമാവുകയും ചെയ്തതോടെയാണ് കുര്‍ബാനയ്ക്കുള്ള അനുമതി കളക്ടര്‍ നിഷേധിച്ചത്.
അതിനിടെ കുര്‍ബാന നടത്താനുള്ള അനുമതിക്കായി യാക്കോബായ വിഭാഗം സിപിഎമ്മിന്റെ സഹായവും തേടി. ഇതുമായി ബന്ധപ്പെട്ട് യാക്കോബായ വിഭാഗം സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായും ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: