തിരുവനന്തപുരം : ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി ഉടന്‍ നാടിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറയായി വിജയന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി അവസാനഘട്ട മിനുക്കു പണികള്‍ നടപടികള്‍ നടത്തിവരികയാണ്. ആയിരം ദിനങ്ങള്‍ക്കുള്ളില്‍ പൈപ്പ്ലൈന് പദ്ധതി പൂര്‍ത്തീകരിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കൊച്ചി- മംഗലാപുരം പാതയില്‍ 410 കിലോമീറ്ററിലാണ് ഗെയില്‍പൈപ്പ് ലൈന്‍ പദ്ധതി നടപ്പിലാക്കുന്നത്. 2016 മെയ് വരെ 80 കിലോമീറ്റര്‍ ദൂരത്തിലുള്ള ഭൂവിനിയോഗ അവകാശം മാത്രമാണ് ഗെയിലിന് കൈമാറിയിരുന്നത്. 2016ന് ശേഷം 330 കിലോമീറ്ററില്‍ പൈപ്പ് ലൈനിടാന്‍ സ്ഥലം ലഭ്യമാക്കി. കൊച്ചി- മംഗലാപുരം പാതയിലെ കുറ്റനാട് ഭാഗത്തുനിന്നുള്ള കോയമ്പത്തൂര്‍- ബെംഗളൂരു പാതയിലേക്കുള്ള പൈപ്പ്ലൈന് ആരംഭിക്കും. ഇതില്‍ കേരളത്തിന്റെ ഭാഗമായ 98 കിലോമീറ്ററില്‍ 85 കി.മി. ഭൂവിനിയോഗ അവകാശം സര്‍ക്കാര്‍ ലഭ്യമാക്കി കഴിഞ്ഞിട്ടുണ്ട്.
2010ലാണ് ഗെയില്‍ വാതക പൈപ്പ്ലൈന് പദ്ധതിക്ക് തുടക്കമായത്. 2012 ജനുവരിയില്‍ രണ്ടാംഘട്ട പദ്ധതിക്കും അനുമതി ലഭിച്ചു. എന്നാല്‍ സ്ഥലം ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് 2014 ആഗസ്തില്‍ മുഴുവന്‍ കരാറുകളും ഗെയില്‍ ഉപേക്ഷിച്ചു. പിന്നീട് 2016 ജൂണിലാണ് പദ്ധതി പുനരാരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: