തിരുവനന്തപുരം: ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്ത അയ്യപ്പഭക്തര്‍ ഇന്ന് അനന്തപുരിയില്‍ സംഗമിക്കും. മകരവിളക്ക് കഴിഞ്ഞ് ശബരിമല നട അടയ്ക്കുന്ന ദിവസം രണ്ടു ലക്ഷത്തിലധികം വിശ്വാസികള്‍ ഒത്തുചേര്‍ന്ന്, ഭരണകൂടത്തിന്റെ ആക്ഷേപങ്ങള്ക്കോ മര്‍ദനമുറകള്‍ക്കോ അയ്യപ്പഭക്തരുടെ മനസ്സിനെ തളര്‍ത്താന്‍ കഴിയില്ലെന്ന് പ്രഖ്യാപിക്കും.
വൈകിട്ട് നാലിന് പുത്തരിക്കണ്ടം മൈതാനിയില്‍ കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ അധ്യക്ഷതയില്‍ യോഗം മാതാ അമൃതാന്ദമയി ഉദ്ഘാടനം ചെയ്യും. കെ.പി. ശശികല ടീച്ചര്‍ ആമുഖ പ്രസംഗം നടത്തും.
വിവിക്താനന്ദ സ്വാമി (ചിന്മയാമിഷന് കേരള തലവന്‍), സ്വാമിനി ജ്ഞാനഭനിഷ്ഠ- (ഋഷിജ്ഞാനസാധനാലയം,) കാമാക്ഷിപുരം അധീനം ശാക്തശിവലിംഗേശ്വരസ്വാമി (തമിഴ്നാട്), ജസ്റ്റിസ് എന്‍. കുമാര്‍ (ശബരിമല കര്‍മസമിതി ദേശീയ അധ്യക്ഷന്‍), ടി.പി. സെന്‍കുമാര്‍ (കര്‍മസമിതി ദേശീയ ഉപാധ്യക്ഷന്‍), സംഗീത്കുമാര്‍ (നായര്‍ സര്‍വീസ് സൊസൈറ്റി ), ടി.വി. ബാബു (കെപിഎംഎസ്), ഗോലോകാനന്ദ സ്വാമി (ശ്രീരാമകൃഷ്ണമഠം), ബോധിതീര്‍ഥ സ്വാമി (ശിവഗിരിമഠം), ഗുരുരത്നം ജ്ഞാനതപസ്വി (ശാന്തിഗിരി ആശ്രമം), സി.പി. നായര്‍ (മുന്‍ ചീഫ് സെക്രട്ടറി), ചെന്ത് അലങ്കാര ചെമ്പക മന്നാര്‍ രാമാനുജന്, അഡ്വ. സതീഷ് പത്മനാഭന് (കേരള വിശ്വ കര്‍മസഭ), ഡോ. പ്രദീപ് ജ്യോതി (അഖിലേന്ത്യ ബ്രാഹ്മണ ഫെഡറേഷന്), സൂര്യന് പരമേശ്വരന് സൂര്യ കാലടി ഭട്ടതിരിപ്പാട് (തന്ത്രിസമാജം), മോഹന്‍ ത്രിവേണി (ആദിവാസി മഹാസഭ), കെ.കെ. രാധാകൃഷ്ണന് (ധീവരസഭ), എസ്.ജെ.ആര്. കുമാര്‍ (കര്‍മസമിതി ജനറല്‍ കണ്‍വീനര്‍) ഇ.എസ്. ബിജു (കര്‍മസമിതി സംസ്ഥാന കണ്‍വീനര്‍) തുടങ്ങിയവര്‍ സംസാരിക്കും.
സംഗമത്തിന്റെ ഭാഗമായി രണ്ടുലക്ഷം പേര് പങ്കെടുക്കുന്ന നാമജപയാത്രയുമുണ്ടാകും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ഭക്തര്‍ പങ്കെടുക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആരംഭിക്കുന്ന യാത്രകള്‍ കിഴക്കേകോട്ടയില്‍ സംഗമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: