അഹമ്മദാബാദ്: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന വിശാല പ്രതിപക്ഷ സഖ്യത്തിന്റെ റാലിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ മഹാസഖ്യം രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സ്വന്തം സംസ്ഥാനത്തെ ജനാധിപത്യത്തെ തച്ചുടച്ചവരാണ് ഇപ്പോള്‍ ജനാധിപത്യം രക്ഷിക്കുന്നതിനെക്കുറിച്ച് വാചാലാകരുതെന്നും മോദി പറഞ്ഞു. ദാദ്ര,നാഗര്‍ ഹവേലിയിലെ സില്‍വാസയില്‍ ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി.
എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിച്ചു എന്നാണവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അങ്ങനെ ഒന്നുമുണ്ടായിട്ടില്ല. ഒരുമിച്ചവര്‍ എല്ലാം അധികാര തര്‍ക്കം ആരംഭിച്ചു കഴിഞ്ഞു. അഴിമതിക്കെതിരായ തന്റെ നടപടികള്‍ ചിലരെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. അവര്‍ പ്രകോപിതരായത് സ്വാഭാവികം മാത്രം. സര്‍ക്കാര്‍ ഖജനാവിലെ പണം കൊള്ളയടിക്കാന്‍ ഞാന്‍ അനുവദിച്ചില്ല. അങ്ങനെ തോന്നിയവരെല്ലാം ഒരുമിച്ചു കൂടി. അതിന്റെ പേരാണ് വിശാല സഖ്യം- മോദി പറഞ്ഞു.
വിശാല സഖ്യം ബിജെപിക്ക് എതിരെയല്ല, രാജ്യത്തെ ജനങ്ങള്‍ക്ക് എതിരാണെന്നും വരുന്ന പൊതുതെരഞ്ഞടുപ്പില്‍ മഹാസഖ്യം വിജയിക്കാന്‍ പോകുന്നില്ലല്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: