കൊല്ലം: കേരളത്തിലെ ജനങ്ങളില്‍ മഹാഭൂരിപക്ഷവും വിശ്വാസികളാണെന്നും വിശ്വാസികളില്‍ മഹാഭൂരിപക്ഷവും കമ്മ്യൂണിസ്റ്റുകാരാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
പശ്ചിമബംഗാളില്‍ 34 കൊല്ലവും ത്രിപുരയില്‍ 35 കൊല്ലവും സിപിഎം ഭരണത്തിലിരുന്നപ്പോള്‍ വിശ്വാസികളുടെ വിശ്വാസത്തിന് പോറല്‍ ഏല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒന്നും കമ്മ്യൂണിസ്റ്റുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് കോടിയേരി പറഞ്ഞു.
വിശ്വാസ സമൂഹത്തിന്റെ പിന്തുണ നേടിയാണ് കേരളത്തില്‍ ഇടതുപക്ഷം എല്ലാ കാലത്തും അധികാരത്തില്‍ വന്നത്. ഇഎംഎസ് ഭരിച്ച കാലം മുതല്‍ ഇവിടെ ഒരു വിശ്വാസിയുടെയും വിശ്വാസത്തിന് പോറല്‍ ഏറ്റിട്ടില്ല. അതിനാല്‍ വിശ്വാസത്തിന്റെ പേര് പറഞ്ഞ് ഇടത് പക്ഷത്തെ ഒറ്റപ്പെടുത്താമെന്ന ചിന്ത കേരളത്തില്‍ നടക്കില്ല. യുവതി പട്ടിക വിവാദം അപ്രസ്കതമാണെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: