സന്നിധാനം: ശബരിമലയില്‍ മണ്ഡല-മകരവിളക്ക് കാലത്ത് യുവതികളെ പ്രവേശിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ യുദ്ധസന്നാഹങ്ങളാണ് ഒരുക്കിയത്. കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ച് സന്നിധാനത്ത് പോലീസ്രാജ് നടപ്പാക്കി. തീവ്രവാദികളെപ്പോലെയാണ് ഭക്തരോട് പോലീസും സര്‍ക്കാരും പെരുമാറിയത്. ശരണം വിളിപോലും അയ്യപ്പന്റെ സന്നിധിയില്‍ വിലക്കി. എന്നിട്ടും ഒരു ദിവസംപോലും മുടങ്ങാതെ സന്നിധാനത്ത് നാമജപം ഉയര്‍ന്നു.
ശബരിമല കര്‍മസമിതിയുടെ ആഹ്വാനം ഭക്തജനങ്ങള്‍ ഏറ്റെടുത്തതോടെ പിണറായി സര്‍ക്കാര്‍ പലതവണ മുട്ടുമടക്കി. ഒടുവില്‍ കുതന്ത്രത്തിലൂടെ വേഷപ്രച്ഛന്നരായ യുവതികളെ ഒളിപ്പിച്ച് സന്നിധാനത്ത് കൂടി ഓടിച്ച് തെളിവ് ശേഖരിക്കാന്‍ നോക്കി. എന്നിട്ടും പ്രകോപിതരാകാത്ത ഭക്തരുടെ ശരണമന്ത്ര ശക്തിക്ക് മുന്നില്‍ മനീതികള്‍ക്കും നവോത്ഥാനത്തിന് മുറവിളി കൂട്ടിയവര്ക്കും മുട്ടുമടക്കേണ്ടി വന്നു.
നട തുറക്കും മുമ്പ് നവംബര്‍ 15 മുതല്‍ ശബരിമലയിലും നിലയ്ക്കലും പമ്പയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചിത്തിര ആട്ടവിശേഷത്തിന് കര്‍മസമിതിയുടെ സംഘബലം കണ്ട് ഭയന്ന പിണറായി സര്‍ക്കാര്‍ നിരോധനാജ്ഞയുടെ മറവില്‍ ഭക്തരെ ദ്രോഹിച്ചു. തിരുമുറ്റത്തും വാവര് സ്വാമി നടയ്ക്ക് മുന്നിലും നടപ്പന്തലിലും ശരണം വിളി വിലക്കി. നേതാക്കള്‍ക്ക് നിയമക്കുരുക്ക് നെയ്തു.
നവംബര്‍ 16ന് വെകിട്ട് ഇരുമുടിക്കെട്ടുമായി മലകയറിയ ശബരിമല കര്‍മസമിതി നേതാവ് കെ.പി. ശശികല ടീച്ചറെ മരക്കൂട്ടത്ത് പോലീസ് തടഞ്ഞു. ശശികലടീച്ചറെ ഇരുമുടിക്കെട്ടോടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. പക്ഷെ സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഭക്തര്‍ സന്നിധാനത്ത് ശരണ മന്ത്രം ഉയര്‍ത്തി. ബിജെപി നേതാക്കളായ കെ. സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവരെയും നിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു.
നവംബര്‍ 19ന് വാവര് നടയ്ക്ക് മുന്നിലും നടപ്പന്തലിലും ശരണം വിളിച്ചതിന് ഭക്തര്‍ക്ക് നേരെ പോലീസ് അക്രമം അഴിച്ചുവിട്ടു. മാളികപ്പുറങ്ങളെയും കുഞ്ഞുങ്ങളെയും വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. ഭക്തരുടെ ശക്തി ആദ്യം സര്‍ക്കാരിന് മനസ്സിലായത് നവംബര്‍ 30 ന് ഉച്ചയ്ക്ക് 12 മണിയോടെയാണ്. ആരുടെയും കണ്ണില്‍പ്പെടാതെ നടപ്പന്തലില്‍ എത്തിയ ആന്ധ്ര ഗുണ്ടൂര്‍ സ്വദേശികളായ നവോജാമ്മയെയും മരക്കൂട്ടത്തെത്തിയ കൃപാവതി യെയും അയ്യപ്പഭക്തര്‍ തടഞ്ഞു. ഒടുവില്‍ യുവതികള്‍ മലയിറങ്ങി. 23 ന് പമ്പയിലെത്തിയ മനീതികളും അവര്‍ക്ക് സുരക്ഷ ഒരുക്കിയ പോലീസും ഭക്തര്‍ക്ക് മുന്നില്‍ തോറ്റോടി.
മകരവിളക്കിന് നടതുറന്ന് മൂന്നാം നാള് ജനുവരി രണ്ടിന് പുലര്‍ച്ചെ 3.45 ന് പുരുഷ വേഷത്തില്‍ മുഖം മറച്ച് ബിന്ദുവിനെയും കനക ദുര്‍ഗയെയും സന്നിധാനത്ത് ഒളിപ്പിച്ചു കടത്തി. കണ്ണീരോടെയാണ് ഭക്തര്‍ ആ അനീതിയോട് പ്രതികരിച്ചത്. തൊട്ടുപിന്നാലെ സര്‍ക്കാര്‍ വ്യാജ പ്രചരണങ്ങള്‍ നടത്തി. നിരവിധി യുവതികളെ കയറ്റിയെന്ന് വ്യാജവാര്‍ത്തകള്‍ നല്കി ഭക്തരെ പ്രകോപിപ്പിക്കാന്‍ നോക്കി. പക്ഷെ ശരണമന്ത്രം മാത്രം ഉരുവിട്ട് അവര്‍ സംയമനം പാലിച്ചു.
പക്ഷെ, ജനുവരി 16ന് അയ്യപ്പഭക്തരുടെ പ്രതിഷേധം ആളിപ്പടര്‍ന്നു. പോലീസ് അസോസിയേഷന് നേതാവിന്റെ നേതൃത്വത്തിലുള്ള മഫ്തി പോലീസിനൊപ്പം മലകയറിയ കണ്ണൂര്‍ സ്വദേശികളായ രേഷ്മ, ഷാനില എന്നിവരെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ പോലീസ് നിര്‍ബന്ധിച്ച് മലയിറക്കി.
കൂടുതല്‍ തമിഴ്-ആന്ധ്രാ സ്വദേശികളായ ഭക്തര്‍ യുവതികളെ തടഞ്ഞ് വഴിയില്‍ ഇരുന്നു. അതോടെ ശബരിമ കര്‍മസമിതിയുടെ നേതൃത്വത്തിലുള്ളവരാണ് യുവതികളെ തടയുന്നതെന്ന മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും പ്രചരണത്തിന്റെ മുന ഒടിഞ്ഞു.
2187 കേസ്; അറസ്റ്റ് 6914
തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പഭക്തര്‍ നടത്തിയ പ്രതിഷേധങ്ങളില്‍ സംസ്ഥാനത്ത് 2187 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 6914 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ 954 പേര് റിമാന്‍ഡിലാണ്. 5960 പേര്‍ക്ക് ജാമ്യം ലഭിച്ചു.
അനീഷ് അയിലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: