ന്യൂദല്‍ഹി: വിവാദ മത പ്രഭാഷകന്‍ കള്ളപ്പണം സക്കീര്‍ നായിക്കിന്റെ പേരിലുള്ള 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുക്കെട്ടി. എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ ആണ് നടപടി.
സക്കീറിന്റെയും ബന്ധുക്കളുടെയും പേരില്‍ മുംബൈയിലും പുനെയിലുമുള്ള ഫാത്തിമ ഹൈറ്റ്സ്, ആഫിയഹ് ഹൈറ്റ്സ്, ഭാണ്ടുപ്പിലെ വസ്തു, പുനെ എന്ഗ്രേസിയയിലെ വസ്തു എന്നിവയാണ് കണ്ടുകെട്ടിയത്.
ഈ വസ്തുവകകള്‍ വങ്ങുന്നതിനുള്ള ഫണ്ടും. ഇതിന്റെ ഉടമസ്ഥതയും നികുതി വകുപ്പില്‍ നിന്ന് മറച്ചുവെക്കാന്‍ സക്കീര്‍ നായിക് ശ്രമിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം സ്വത്തുക്കള്‍ വാങ്ങുന്നതിനുള്ള പ്രാഥമിക പണമിടപാട് നായിക്കിന്റെ അക്കൗണ്ടില്‍നിന്നാണെന്നും എന്‍ഫോഴ്സ്മെന്റ് കണ്ടെത്തി. എന്നാല്‍ പിന്നീട് ഈ തുക നായിക്കിന്റെ അക്കൗണ്ടിലേക്കുതന്നെ തിരിച്ചെത്തി. അതിനുശേഷം ഭാര്യ, മകന്, മരുമകന് എന്നിവരുടെ അക്കൗണ്ടുകള്‍വഴി വീണ്ടും ഇന്ത്യയില്‍ സ്വത്ത് വാങ്ങുന്നതിനായി ചെലവാക്കിയെന്നും കണ്ടെത്തി.
2016-ല്‍ നായിക്കിന്റെയും ബന്ധുക്കളുടെയും പേരില്‍ എടുത്ത കേസിലാണ് നടപടി. നേരത്തേ ദേശീയ അന്വേഷണ ഏജന്‍സി ഇവര്‍ക്കെതിരേ യുഎപിഎ ചുമത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: