പത്തനംതിട്ട: ശബരിമല മണ്ഡല മകര വിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് ശബരിമല നടയടച്ചു. അയ്യന് ചാര്‍ത്തിയ തിരുവാഭരണം പന്തളം രാജകൊട്ടാര പ്രതിനിധിക്ക് കൈമാറിയതിന് ശേഷമാണ് നട അടച്ചത്.
പന്തളം കൊട്ടാരത്തിലെ പ്രതിനിധിക്ക് മാത്രമാണ് ഞായറാഴ്ച ശബരിമല ദര്‍ശനം നടത്തിയത്. ഇതിന് ശേഷം മേല്‍ശാന്തി നട അടച്ച് താക്കോല്‍ കൈമാറി.ശനിയാഴ്ച രാത്രി മാളികപ്പുറത്ത് നടന്ന ഗുരുതിയോടെയാണ് മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനമായത്.
ശനിയാഴ്ച വൈകുന്നേരം വരെ മാത്രമാണ് തീര്‍ത്ഥാടകരെ പമ്പയില്‍ നിന്ന് കയറ്റി വിട്ടിരുന്നത്. ശനിയാഴ്ച രാത്രി വരെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കിയിരുന്നു. ഫെബ്രുവരി 12ന് കുംഭമാസ പൂജകള്‍ക്കായാണ് ഇനി നട തുറക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: