ഹസീര: പീരങ്കി നിര്‍മാണ കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പീരങ്കി വാഹനത്തില്‍ സഞ്ചരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വകാര്യ കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടര്‍ബോയുടെ പ്രതിരോധ നിര്‍മാണ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണു മോദി പീരങ്കിയില്‍ കയറിയത്. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.
ഹൊവിറ്റ്സര്‍ ഗണത്തിലുള്ള കെ9 വജ്ര പീരങ്കികള്‍ ഇവിടെ നിര്‍മിക്കും. ബൊഫോഴ്സ് പീരങ്കി ഇടപാടിനു ശേഷം ആദ്യമായാണ് അതേ വിഭാഗത്തിലുള്ളവ (155 എംഎം) ഇന്ത്യ സ്വന്തമാക്കുന്നത്.
ദക്ഷിണ കൊറിയന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇവ ഇന്ത്യയില്‍ നിര്‍മിക്കുന്നത്. ഇതിനായി 10 എണ്ണം കൊറിയയില്‍ നിന്നു നേരിട്ടെത്തും. 90 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കും.
മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 4500 കോടിയുടെ കരാര്‍ 2017 ലാണു ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ സ്വന്തമാക്കിയത്. മൂന്നര വര്‍ഷമാണു കരാര്‍ കാലാവധി. സൂറത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഹസീരയില് 755 ഏക്കറിലാണു നിര്‍മാണകേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: