കണ്ണൂര്‍ : അഴിക്കോട് നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് എസ്ഐക്കെതിരെ കെ.എം. ഷാജി നല്കിയ ഹര്‍ജി പിന്‍വലിച്ചു. എസ്ഐ ശ്രീജിത്ത് കോടേരിക്കെതിരെ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്.
വളപ്പട്ടണം പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. മനോരമയുടെ വീട്ടില്‍ നിന്നാണ് ലഘുലേഖകള്‍ കണ്ടെടുത്തതെന്ന് എസ്ഐ കോടതിയില്‍ മൊഴി നല്‍കിയതിന്റെ അടസ്ഥാനത്തില്‍ കെ.എം. ഷാജിയെ അയോഗ്യനാക്കി കോടതി ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്നാണ് എസ്ഐക്കെതിരെ പരാതി നല്‍കിയത്.
എന്നാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ വഴിയൊരുക്കിയ വിവാദ ലഘുലേഖകള്‍ പോലീസ് പിടിച്ചെടുത്തതല്ലെന്നും എസ്ഐ കോടതിയെ തെറ്റിദ്ധരിപ്പിച്ചതെണെന്നാണ് കെ.എം. ഷാജിയുടെ പരാതി. എസ്ഐക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഹര്‍ജി പിന്‍വലിക്കാനുള്ള കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
നിയമസഭയിലേക്ക് മുസ്ലിം ലീഗിന്റെ ടിക്കറ്റില്‍ മത്സരിച്ച കെ.എം. ഷാജി വാര്ഗ്ഗീയത പരത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്തെന്ന് ചൂണ്ടിക്കാട്ടി നവംബര്‍ ഒമ്പതിന് ഹൈക്കോടതി തെരഞ്ഞെടുപ്പ് അസാധുവാക്കിയിരുന്നു. എതിര്‍സ്ഥാനാര്‍ത്ഥി എം.വി. നികേഷ് കുമാര്‍ നല്കിയ പരാതിയിലാണ് ഈ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: