പത്തനംതിട്ട : ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയതായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പട്ടിക സമര്‍പ്പിച്ച് സ്വയം അടി ചോദിച്ചു വാങ്ങുകയായിരുന്നുവെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. ഈ മണ്ഡലക്കാലത്ത് ഉണ്ടായ പ്രശ്നങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ഏത് ചര്‍ച്ചയ്ക്കും പന്തളംകൊട്ടാരം തയാറാണെന്നും അദ്ദേഹം പറഞ്ഞു.
മകരവിളക്കിനുശേഷം ശബരിമല നടയടയ്ക്കുന്നതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇത്തരത്തില്‍ പ്രതികരിച്ചത്.
51 പേരുടെ പട്ടിക കൊടുത്ത സര്‍ക്കാര്‍ നടപടി ആകാശത്തിലൂടെ പോയ അടി ഏണിവച്ച് വാങ്ങിയത് പോലെയാണ്. ശത്രുക്കളോട് പോലും ഇങ്ങനെ ചെയ്യരുത്. ഈ തീര്‍ത്ഥാടന കാലയളവില്‍ ശബരിമലയിലെ തിരക്ക് കുറഞ്ഞത് കൊട്ടാരത്തെ സംബന്ധിച്ചിടത്തോളം വേദനാജനകമാണെന്നും ശശി കുമാര വര്‍മ്മ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: