കൊച്ചി : പൊതു സമരങ്ങള്ക്കിറങ്ങുന്ന വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെ സീറോ മലബാര്‍ സഭ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ വ്യവഹാരങ്ങള്‍ക്കും, പൊതു പ്രശ്നങ്ങള്‍ക്കുമെതിരെ ഇറങ്ങുന്ന വൈദികര്‍ക്കും, സന്യസ്തര്ക്കുമെതിരായാണ് സര്‍ക്കുലര്‍ ഇറക്കിയത്. കൊച്ചിയില്‍ കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് സര്‍ക്കുലര്‍ കത്തിച്ചത്.
ഞായറാഴ്ച പള്ളികളിലെ കുര്‍ബാനയ്ക്കുശേഷം വായിക്കുന്നതിനായാണ് സീറോ മലബാര്‍ സഭ ഈ സര്‍ക്കുലര്‍ പുറത്തിറക്കിയത്. വ്യക്തിയുടേയോ ആശയത്തിന്റേയോ പേരില്‍ വിഭാഗീയത സൃഷ്ടിക്കുകയും ചേരി തിരിഞ്ഞി ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നത് ഗുരുതര അച്ചടക്ക ലംഘനമായി കരുതി കര്‍ശ്ശന നടപടി സ്വീകരിക്കുമെന്ന് സീറോ മലബാര്‍ സഭയുടെ സര്‍ക്കുലറില്‍ അറിയിച്ചിരുന്നു.
വൈദികരും സന്യസ്തരും കാനാനിക നിയമങ്ങളും അച്ചടക്കവും നിര്‍ബന്ധമായും പാലിക്കണം. ഈയിടെ വൈദികരും സന്യസ്തരും ഉള്‍പ്പെട്ട പരസ്യ പ്രതിഷേധങ്ങളും സമരങ്ങളും അച്ചടക്കത്തിന്റെ എല്ലാ അതിരുകളും ലംഘിച്ചു. ചില സന്യസ്തരും, വൈദികരും സഭാ വിരുദ്ധ ഗ്രൂപ്പുകളുടെ കൈകളിലെ പാവകളായെന്ന് സിനഡ് സംശയിക്കുന്നു. തുടങ്ങിയവയാണ് സര്‍ക്കുലറില്‍ പ്രതിപാദിച്ചിരിക്കുന്നത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിനു തൊട്ടുപിന്നാലെയാണ് സീറോ മലബാര്‍ സഭ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: