തിരുവനന്തപുരം: സഹോദരി ചെയ്ത ആചാരലംഘനത്തിന് ഭക്തര്‍ക്ക് മുന്നില്‍ കൈകൂപ്പി മാപ്പപേക്ഷിച്ച് കനകദുര്‍ഗയുടെ സഹോദരന്. ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുക്കുകയായിരുന്നു ഭരത് ഭൂഷണ്.
കോടിക്കണക്കിന് ഭക്തരുടെ മനസ്സില്‍ മുറിവേല്‍പ്പിച്ച കനക ദുര്‍ഗയെ, അവരോട് മാപ്പപേക്ഷിക്കാതെ വീട്ടില്‍ കയറ്റാന്‍ താന്‍ തയ്യാറല്ല. പല മാധ്യമങ്ങളും, ഇടത് നേതാക്കളും ചേര്‍ന്ന് പ്രചരിപ്പിക്കുന്നത് കനകദുര്‍ഗയെ ഭര്‍തൃമാതാവ് തല്ലിയെന്ന രീതിയിലാണ്. എന്നാല്‍ സത്യം മറിച്ചാണ്. സര്‍ക്കാരിന്റെയും, കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും ബലത്തില്‍ കനകദുര്‍ഗ ഭര്‍തൃമാതാവിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഭരത് ഭൂഷണ് പറഞ്ഞു. ശബരിമല യുവതീപ്രവേശത്തിനു പിന്നില്‍ സിപിഎം നടത്തിയ ഗൂഢാലോചനയാണ്.
കനകദുര്‍ഗയെ ഒളിപ്പിച്ചത് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തിലാണ്. ഇതിനു പിന്നില്‍ കോട്ടയം എസ്പി ഹരിശങ്കര്‍ ആണെന്നും, അതിന്റെ തെളിവുകള്‍ നല്കാന് തയ്യാറാണെന്നും ഭരത് ഭൂഷണ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: