ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയും സംസ്ഥാന സര്‍ക്കാരിന്റെ ഈ വിധി നടപ്പാക്കുന്ന സമീപനവും വിശാസ സമൂഹത്തോടുള്ള ഇടതുസര്‍ക്കാരിന്റെ നയം വ്യക്തമാക്കുന്നു. അമ്പലങ്ങളും പളളികളും പൊളിച്ച് പണിശാലകള്‍ തീര്‍ക്കണമെന്നായിരുന്നു കമ്മ്യൂണിസ്റ്റുകളുടെ എക്കാലത്തെയും നിലപാട്. ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കുമെന്നും പാര്‍ട്ടി പറഞ്ഞിരുന്നു.
പണ്ട് നവോത്ഥാന നേതാക്കള്‍ പൊളിച്ചു കളഞ്ഞ മതില് വീണ്ടും കെട്ടിപ്പടുത്ത് ജനങ്ങളെ മതിലിന് അപ്പുറത്തും ഇപ്പുറത്തും ആക്കാന്‍ ശ്രമിക്കുകയാണ് ഈ സര്‍ക്കാര്‍. രാഷ്ട്രീയക്കാരും, മറ്റു സംഘടനകളും ഇവിടെ മതിലുകള്‍ തീര്‍ത്തിട്ടുണ്ട്. ജനങ്ങളെ ഒന്നായി കാണേണ്ട സര്‍ക്കാര്‍ തന്നെ ജനങ്ങളെ വേര്‍തിരിക്കാന്‍ മതില് കെട്ടുന്നത് ലോകചരിത്രത്തില്‍ ആദ്യമാണ്. നാടിനോട് സ്നേഹവും സമൂഹത്തോട് ആദരവുമുള്ള ഒരു യുവതിയും ഈ മതിലിന്റെ ഇഷ്ടികയാകാന് പോയില്ല.
വിശ്വാസവും നവോത്ഥാനവും തിരിച്ചറിയാനാകാതെ, ഒരു മദ്യപാനിയെപ്പോലെ സര്‍ക്കാര്‍ ഇരുട്ടില്‍ത്തപ്പുന്നു. നവോത്ഥാന നായകന്മാരായ അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും, സ്വാമി വിവകാനന്ദനും മറ്റു നവോത്ഥാന നായകന്മാരും പറഞ്ഞത് എല്ലാ ജനങ്ങളും സമൂഹത്തിന്റെ ഭാഗമാണെന്നും ഒന്നിന്റെ പേരിലും ഒരാളെപ്പോലും അകറ്റിനിര്ത്തരുതെന്നുമാണ്. കേരളത്തിന്റെ സാംസ്കാരിക പൈത്യകത്തിനെതിരായി സര്‍ക്കാര്‍തന്നെ കെട്ടിപ്പടുത്ത വര്‍ഗീയ മതില് (വനിതാമതില്‍) സ്ത്രീകളുടെ അന്തസ് കെടുത്തി.
-വിദ്യാധരന്, കരുമാലൂര്‍.
പ്രതീക്ഷയുടെ പുതുവര്‍ഷം
മുന്നോട്ട് കുതിക്കുന്ന നമ്മുടെ രാഷ്ട്രത്തിന് 2019 നിര്‍ണായകമാണ്. ദേശസ്നേഹികളും ദേശദ്രോഹികളും രണ്ടുപക്ഷത്തായി നില്‍ക്കുകയാണ്. അന്ധമായ രാഷ്ട്രീയ വിരോധവും കപട മതേതരത്വവും ഒന്നിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ നാടിന്റെ ഐക്യവും സമാധാനവും വികസനവും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും പ്രസ്ഥാനവും ഒരു ഭാഗത്ത് അണിചേരേണ്ടതാണ്. പ്രീണനമില്ലാതെ എല്ലാ ജനവിഭാഗത്തെയും ഒന്നായി കാണുന്ന എല്ലാവരുടെയും വളര്‍ച്ചയും നന്മയും ആഗ്രഹിക്കുന്ന രാഷ്ട്രീയമാണ് നമ്മുടെ കരുത്ത്.
കേരളവും മാറി ചിന്തിക്കുമെന്ന് ഉറപ്പിക്കാം പക്ഷേ ഓരോ വ്യക്തിയുടെ ഉള്ളിലും ആത്മവിശ്വാസവും പ്രതീക്ഷയും ഉണ്ടാകുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശങ്കയില്ലാതെ, ഇടതടവില്ലാതെ വരേണ്ടതാണ്.
-ജി. സന്തോഷ്, നെടുമങ്ങാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: