തിരുവനന്തപുരം: സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും കോടികള്‍ ചെലവിട്ട പൊളിഞ്ഞ മതിലല്ല, തെളിഞ്ഞ ജ്യോതിയായിട്ടാണ് അയ്യപ്പസംഗമത്തില്‍ സനാതന ധര്‍മം സംരക്ഷിക്കാന്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ എത്തിയതെന്ന് മുന്‍ ഡിജിപിയും ശബരിമല കര്‍മസമിതി അഖിലേന്ത്യ ഉപാധ്യക്ഷനുമായ ടി.പി. സെന്‍കുമാര്‍ പറഞ്ഞു. സംഗമത്തിന്റെ സ്വാഗത പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധിയെപ്പോലും ശരിയായ വിധത്തില്‍ മാനിക്കാത്ത ചില ഐപിഎസ് ഉദ്യോഗസ്ഥരും കേരള സര്‍ക്കാരും നടത്തിയ ഹീന പ്രവൃത്തിയാണ് ഇത്തരത്തില്‍ ഹിന്ദുമഹാസംഗമത്തിന് വേദിയൊരുക്കിയത്. കേരളത്തില്‍ നിന്നുള്ളവരോ ശബരിമല വിശ്വാസത്തെ അറിയുന്നവരോ അല്ല കേസില്‍ കക്ഷി ചേര്‍ന്നത്.
ശബരിമല തീര്‍ഥാടന കേന്ദ്രമാണ്, ടൂറിസ്റ്റ് കേന്ദ്രമല്ല. അവിശ്വാസികളായ ഏതാനും യുവതീരൂപങ്ങളെയാണ് അയ്യപ്പന്റെ പ്രതിഷ്ഠയ്ക്ക് മുന്നില്‍ സര്‍ക്കാര്‍ എത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ 51 യുവതികള്‍ പ്രവേശിച്ചതായി നല്കിയ രേഖകള്‍ യാഥാര്‍ഥ്യമല്ല.
സര്‍ക്കാരിന് 51 എന്ന നമ്പരിനോട് പ്രത്യേകം താല്‍പ്പര്യമുള്ളതിനാലാണ് ആ നമ്പര്‍ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യന്‍ ഭരണഘടനയില്‍ ഹൈന്ദവ സമൂഹം കേഴുന്നത് ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശം വേണമെന്നാണ്. ഇത് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്താല്‍ ഹൈന്ദവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. പ്രാര്‍ഥനയും ദര്‍ശനവും തമ്മില്‍ വ്യത്യാസമുണ്ട്.
പല അമ്പലങ്ങളിലും വ്യത്യസ്തങ്ങളായ ആചാരങ്ങളാണ്. ശബരിമല ഒരു നിമിത്തവും തുടക്കവുമാണ്. സര്‍ക്കാറിന്റെ അടുത്ത കണ്ണ് പത്മനാഭസ്വാമിയുടെ സ്വത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: