തിരുവനന്തപുരം: അനന്തപുരിയില്‍ ഭക്തലക്ഷങ്ങള്‍ പങ്കെടുത്ത അയ്യപ്പസംഗമത്തിലെ സ്വാമി ചിദാനന്ദപുരിയുടെ പ്രസംഗത്തെ വളച്ചൊടിച്ച് പ്രചരിപ്പിക്കാന്‍ സിപിഎം ശ്രമം. ശബരിമല വിഷയത്തില്‍ വ്യക്തമായ കാഴ്ച്ചപ്പാടുള്ള സ്വാമി ചിദാനന്ദപുരിയുടെ പതിനഞ്ചു മിനിട്ടോളം നീണ്ടു നില്ക്കുന്ന പ്രസംഗത്തില്‍ നിന്നും എഡിറ്റ് ചെയ്ത് കേവലം ഒരു മിനിറ്റ് മാത്രമുള്ള ഭാഗം മാത്രമാണ് സിപിഎം പ്രചരിപ്പിക്കുന്നത്. സിപിഎം നേതാവായ എന്‍.എന്‍ കൃഷ്ണദാസാണ് ഇതിന്റെ പിന്നില്‍.
പിണറായി സര്‍ക്കാരിനെതിരെ സ്വാമി നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. ആചാരലംഘനത്തിനു കൂട്ടുനില്‍ക്കുന്ന സര്‍ക്കാരിനെതിരെ സ്വാമി നടത്തിയ പ്രസംഗം കൈയ്യടികളോടെയാണ് സംഗമത്തിനെത്തിയവര്‍ സ്വീകരിച്ചതും. ഇതിനെ തുടര്‍ന്ന് ബോധപൂര്‍വ്വം സ്വാമി ചിദാന്ദപുരിയേയും, അയ്യപ്പഭക്ത സംഗമത്തെയും വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്.
ശബരിമലയിലെ യുവതീ പ്രവേശനത്തെ സ്വാമി അനുകൂലിക്കുന്നതായാണ് എഡിറ്റ് ചെയ്ത വീഡിയോയില്‍ കാണിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ശബരിമലയിലെ വിഷയം എന്താണെന്നും, കോടതിയില്‍ ആ വിഷയം എങ്ങനെ കൈകാര്യം ചെയ്യപ്പെട്ടുവെന്നും അദ്ദേഹം സൂചിപ്പിച്ച ഭാഗം മാത്രമാണിത്.
അതിനു ശേഷം യുവതീ പ്രവേശനത്തെ എതിര്‍ത്ത് അദ്ദേഹം പറയുന്ന വാക്കുകള്‍ ഇപ്രകാരമാണ്, ‘ ശബരിമല വിഷയത്തില്‍ കോടതിയെ സമീപിച്ചത് ക്ഷേത്ര കാര്യങ്ങളുമായി ബന്ധമുള്ളവരായിരിക്കില്ല. ക്ഷേത്രത്തില്‍ നമ്മള് ദേവനെ ദര്‍ശിക്കാനാണ് പോകുന്നത്. അതിനെ ഒരിക്കലും ഭക്തരുടെ അവകാശമായി കാണാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ അത് ആ ക്ഷേത്രത്തിന്റെ പരിപാവനതയെ നിലനിര്‍ത്തിക്കൊണ്ടാവണം.
കോടതിവിധിയാണെങ്കില്‍ അത് എല്ലാം സമുദായക്കാരുടെയും കാര്യത്തില്‍ സമത്വം ഉണ്ടാവണം. അല്ലാതെ ഹിന്ദുക്കളുടെ കാര്യത്തില്‍ മാത്രമാണെങ്കില്‍ അത് എങ്ങനെയാണ് സമത്വം കൊണ്ടുവരുന്നത്.
ഇത്തരത്തിലാണ് സ്വാമി ചിദാനന്ദപുരിയുടെ പ്രസംഗം. ഇതിനെ സൗകര്യപൂര്‍വ്വം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതിനൊപ്പം അയ്യപ്പഭക്തരെ അവഹേളിക്കുകയുമാണ് സിപിഎം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: