ന്യൂദല്‍ഹി: കാസര്‍കോട്ടുള്ള കേരള കേന്ദ്ര സര്‍വകലാശാലയടക്കം രാജ്യത്തെ 117 വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വരുന്ന അധ്യയനവര്‍ഷം 10 % മുന്നാക്ക സംവരണം നടപ്പാക്കുന്നതിനു നടപടി വേഗത്തിലാക്കി കേന്ദ്ര മാനവശേഷി മന്ത്രാലയം. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ സ്പേസ് ഫിസിക്സ് ലബോറട്ടറി അടക്കം 8 മികവിന്റെ കേന്ദ്രങ്ങളെയും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.
ദല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല അടക്കം രാജ്യത്തെ 40 കേന്ദ്ര സര്‍വകലാശാലകള്‍, സെന്റ് സ്റ്റീഫന്‍സ് അടക്കം ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലെ 54 കോളജുകള്‍, അലഹാബാദ് സര്‍വകലാശാലയ്ക്കു കീഴിലെ 8 കോളജുകള്‍, വാരാണസി ബനാറസ് ഹിന്ദു സര്‍വകലാശാല, ഡിണ്ടിഗല്‍ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ വരുന്ന അധ്യയനവര്‍ഷം തന്നെ സംവരണം നടപ്പിലാകും.
2019-20 വര്‍ഷം തന്നെ സംവരണം നടപ്പാക്കാനുള്ള നടപടിയാണു വേണ്ടതെന്നു യുജിസി, സ്ഥാപനങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം എത്രയും വേഗം സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പരസ്യപ്പെടുത്തണം. സംവരണം നടപ്പാക്കുമ്ബോള്‍ ഓരോ കോഴ്സിന്റെയും സീറ്റ് ഘടനയില്‍ വരുന്ന മാറ്റം, തുടര്‍ന്നുള്ള സാമ്ബത്തിക ആവശ്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കി 31നുള്ളില്‍ യുജിസിക്കു റിപ്പോര്‍ട്ട് നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: