ന്യൂദൽഹി : സിബിഐ ഇടക്കാല ഡയറക്ടറായി എം.നാഗേശ്വർ റാവുവിനെ നിയമിച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പിന്മാറി. സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കുന്നതിനുള്ള ഉന്നതാധികാര സമിതിയിൽ അംഗമായതിനാലാണ് രഞ്ജൻ ഗോഗോയുടെ പിന്മാറ്റം.
ഹര്‍ജി ജനുവരി 24 ന് മറ്റൊരു ബെഞ്ച് പരിഗണിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും അംഗങ്ങളുമായ ഉന്നതാധികാര സമിതി ചേർന്നാണ് മുൻ ഡയറക്ടർ അലോക് വർമ്മയെ തൽസ്ഥാനത്ത് നിന്ന് നീക്കിയതും നാഗേശ്വർ റാവുവിനെ നിയമിച്ചതും.
അലോക് വർമയെക്കെതിരായ കേന്ദ്ര വിജിലൻസ് കമ്മീഷന്റെ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരുന്നു നടപടി. ചട്ടങ്ങൾ പാലിക്കാതെയാണ് നാഗേശ്വർ റാവുവിനെ നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷണാണ് കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: