പുനലൂര്‍: ശബരിമല ചവിട്ടി ആചാരലംഘനം നടത്തിയേ അടങ്ങൂ എന്ന വാശിയുമായി അവിശ്വാസികളായ ചിലര്‍. അതേസമയം ഇരുമുടിക്കെട്ടേന്തിയ യുവതികള്‍ക്ക് വര്‍ഷം മുഴുവന്‍ ദര്‍ശനം നടത്താം, അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍. ഈ കാനനക്ഷേത്രത്തില്‍ ഇക്കുറി ആകെ ഇരുമുടിക്കെട്ടേന്തിയെത്തിയത് ഒരു യുവതിയാണ്.
തൈപ്പൂയദിനമായ ഇന്നലെ രാവിലെ കൊല്ലം, ചവറ സ്വദേശിയായ യുവതിയും കുടുംബവുമാണ് അച്ചന്‍കോവില്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ എത്തി പതിനെട്ടാം പടി ചവിട്ടിയത്. ശബരിമലയെപ്പോലെ തന്നെ പരശുരാമപ്രതിഷ്ഠിതമാണ് അച്ചന്‍കോവില്‍ ക്ഷേത്രവും. രാവിലെ ഭര്‍ത്താവ് അജികുട്ടിയുമൊത്ത് എത്തിയാണ് മുപ്പത്തിരണ്ടുകാരിയായ ഗീത പടി ചവിട്ടിയത്.
വിവാഹശേഷം പത്ത് വര്‍ഷമായി സന്താനഭാഗ്യം സിദ്ധിക്കാതെ ഇരുന്ന ഇവര്‍ ക്ഷേത്രത്തിലെ അമ്മന്‍കോവിലില്‍ തൊട്ടില് കെട്ടി പ്രാര്‍ത്ഥിച്ച് മടങ്ങിയിരുന്നു. തുടര്‍ന്ന് സന്താനഭാഗ്യമുണ്ടായതിന്റെ സന്തോഷത്തിലാണ് പൂജകള്‍ നടത്താന്‍ രാവിലെ തന്നെ ക്ഷേത്രത്തില്‍ എത്തിയത്. ഇരുമുടിക്കെട്ട് നിറച്ച് പടി ചവിട്ടി, കുഞ്ഞിന് ചോറൂണും നടത്തിയാണ് ഗീതയും ഭര്‍ത്താവും മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: