തിരുവനന്തപുരം: വര്‍ഗ,വര്‍ണ ജാതി ഭേദങ്ങള്‍ എല്ലാം ഉരുകിയകന്ന അയ്യപ്പഭക്തസംഗമം കേരളത്തിലെ ഹിന്ദുഐക്യത്തിന് കരുത്തും കുതിപ്പും പകര്‍ന്നു. ഹിന്ദുക്കള്‍ക്കും ഹിന്ദു ആരാധനാലയങ്ങള്‍ക്കും എതിരായ ഇടതു സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് താക്കീതായി മാറിയ സംഭവം സിപിഎമ്മിലും കോണ്‍ഗ്രസിലും ആശങ്കയ വിതച്ചു. മാതാ അമൃതാനന്ദമയിക്കെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം ലക്ഷങ്ങള്‍ പങ്കെടുത്ത സംഗമം പാര്‍ട്ടിയിലുണ്ടാക്കിയ ആശങ്ക വ്യക്തമായി ചൂണ്ടിക്കാട്ടുന്നു.
സംഘാടകരുടെ പ്രതീക്ഷയ്ക്കപ്പുറത്തെ വിജയമായി സംഗമം മാറി എന്ന് വിമര്‍ശകര്‍പോലും സമ്മതിച്ചു. പത്തു ദിവസത്തെ ഒരുക്കം കൊണ്ട് ഇത്ര ഗംഭീര പരിപാടി നടത്തിയ സംഘാടന മികവും അംഗീകരിക്കപ്പെട്ടു. തലസ്ഥാനം കണ്ട ഏറ്റവും വലിയ വിശ്വാസ പ്രഖ്യാപന സമ്മേളനത്തിന്റെ അച്ചടക്കവും അനുകരണീയം. കേരളത്തിലെ ഹൈന്ദവ ഐക്യത്തിന്റേയും ശക്തിയുടേയും നേര്‍ക്കാഴ്ചയായിരുന്നു ഭക്തസംഗമം.
ശബരിമലയെ അവര്‍ണ-സവര്‍ണ പ്രശ്നമായി മാറ്റാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ കുരുട്ടു ബുദ്ധിക്കുള്ള ഉത്തരമായിരുന്നു പ്രൗഢവേദിയും സദസ്സും. ഭേദവ്യത്യാസമില്ലാതെ ഹിന്ദുമതത്തിലെ എല്ലാ ധാരകളും ഒന്നിച്ചെത്തി. സംഗമത്തിന് തുടക്കംകുറിച്ച് അയ്യപ്പകീര്‍ത്തനം പാടിയ കെ.ജി. ജയനേയും സ്വാഗതം പറഞ്ഞ ടി.പി. സെന്‍കുമാറിനേയും ഉദ്ഘാടക മാതാ അമൃതാനന്ദമയിയേയും സ്വാമി പ്രകാശാനന്ദയേയും കാര്യങ്ങള്‍ നിയന്ത്രിച്ച കെപിഎംഎസ് രക്ഷാധികാരി എന്‍.കെ. നീലകണ്ഠന് മാസ്റ്ററേയും ഉള്‍പ്പെടെ സവര്‍ണ്ണരുടെ പട്ടികയില്‍ പെടുത്തിയാണ് വിമര്‍ശനം. ഇവര്‍ക്കുള്ള മറുപടി സെന്‍കുമാര്‍ യോഗത്തില്‍ തന്നെ നല്‍കിയിരുന്നു.
കേരളത്തില്‍ സവര്‍ണര്‍, ജനസംഖ്യയില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമുള്ള ബ്രാഹ്മണര്‍ മാത്രമാണെന്നും അവര്‍ണരെ സവര്ണരാക്കുകയായിരുന്നില്ല, സവര്‍ണരെ അവര്ണരാക്കുകയായിരുന്നു ഭരിച്ചവര്‍ ചെയ്തതെന്നുമായിരുന്നു സെന്‍കുമാറിന്റെ വിമര്‍ശനം. കെപിഎംഎസ് മാത്രമല്ല ആദിവാസി മഹാസഭ, തണ്ടാര് സര്‍വീസ് സൊസൈറ്റി, പരവര്‍ സര്‍വീസ് സൊസൈറ്റി, ഭരതര്‍ മഹാജന സഭ, വേടന് മഹാസഭ, വിശ്വകര്‍മ മഹാസഭ, ധീവര മഹാസഭ, സാംബവ മഹാസഭ, മണ്ണാന്‍ മഹാസഭ, ഉള്ളാട മഹാസഭ, ഹിന്ദു ചേരമര്‍ മഹാസഭ, ഭരതര്‍ സര്‍വീസ് സൊസൈറ്റി,
ഭാരതീയ വേലന്‍ സൊസൈററി, വേലന്‍ സര്‍വീസ് സൊസൈറ്റി, ഹരിജന്‍ സമാജം, വേളാര്‍ സര്‍വീസ് സൊസൈറ്റി, മൂത്താന് സര്‍വീസ് സൊസൈറ്റി തുടങ്ങിയ സംഘടനകളുടെ സംസ്ഥാന നേതാക്കളുടെ വേദിയിലെ സാന്നിധ്യം ശബരിമല സമരത്തിനു പിന്നില്‍ സവര്‍ണശക്തികള്‍ എന്ന മുഖ്യമന്ത്രിയുടെ വാദത്തിന്റെ മുനയൊടിച്ചു. അധ്യക്ഷപ്രസംഗത്തില്‍ സ്വാമി ചിദാനന്ദപുരി, കേരളത്തിലെ പുതിയ ഹൈന്ദവ ജാഗരണത്തിന് കാരണക്കാരനായ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞതില്‍ എല്ലാം അടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: