ന്യൂദല്‍ഹി: രാജ്യതലസ്ഥാനമായ ദല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും. ഇടിമിന്നലിന്റെയും ആലിപ്പഴത്തിന്റെയും അകമ്പടിയോടെയാണ് തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റോഡ്-റെയില്‍ ഗതാഗതം തടസ്സപ്പെട്ടു.
പകല്‍ വെളിച്ചവും ദൂരകാഴ്ചയും കുറഞ്ഞതിനാല്‍ നഗരത്തില്‍ വാഹന ഗതാഗതം താറുമാറായി. ഇന്നലെ തുടങ്ങിയ കാലാവസ്ഥ വ്യതിയാനം ഇന്നു കൂടി ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മൂടല്‍മഞ്ഞും കാഴ്ചാപരിധിയും കുറഞ്ഞതിനാല്‍ റെയില്‍ സര്‍വീസ് വൈകുകയാണ്. നഗരത്തില്‍ നിന്നുള്ള 15 ട്രെയിനുകള്‍ വൈകിയാണ് സര്‍വീസ് ആരംഭിച്ചത്.
തിങ്കളാഴ്ച ഉച്ച മുതലാണ് കാലാവസ്ഥയില്‍ മാറ്റം സംഭവിച്ചത്. നഗരത്തിന്റെ വിവിധ മേഖലയില്‍ ഇടിക്കും മഴക്കും സാധ്യതയുണ്ടെന്ന് മെറ്റീരിയോളജിക്കല്‍ വകുപ്പ് അറിയിച്ചു .ദല്‍ഹിക്ക് പുറമെ നോയിഡയിലും ഗാസിയബാദിലും തിങ്കളാഴ്ച മുതല്‍ മഴ ലഭിച്ചിരുന്നു. മഴ തുടരുന്നതിനാല്‍ തലസ്ഥാനത്തെ വായുനിലവാരസൂചിക ഉയര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍.
അടുത്ത ദിവസങ്ങളിലും മഴ തുടര്‍ന്നേക്കുമെന്നും വരും ദിവസങ്ങളില്‍ രാത്രിയിലെ കൂടിയ താപനില പത്ത് ഡിഗ്രിവരെയാകാമെന്നും തണുപ്പ് കൂടാമെന്നും കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: